

ദുബൈ: ലോക പ്രശസ്തമായ ദുബൈ കുതിരപ്പന്തയ ലോകകപ്പ് മത്സരത്തിന്റെ മുപ്പതാം വാർഷികത്തിന് രാജ്യത്ത് എത്തിച്ചേരുന്നവർക്ക് പ്രത്യേക സമ്മാനം. ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്മാരക സ്റ്റാമ്പ് പതിപ്പിച്ചാണ് ആഘോഷം.
പാസ്പോർട്ടിൽ ദുബൈ വേൾഡ് കപ്പ് 2026- ന്റെ ലോഗോ പതിപ്പിച്ചാണ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നത്. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ആണ് ഇതിന് നേതൃത്വം നൽകുന്നത്.
മാർച്ച് 28 മുതലാണ് ലോക കുതിരയോട്ട മത്സരത്തിന്റെ മുപ്പതാം പതിപ്പ് ആരംഭിക്കുന്നത്. മെയ്ദാൻ റേസ്‌കോഴ്‌സിലാണ് ഈ മത്സരം അരങ്ങേറുന്നത്. ഇവിടെ എത്തുന്നവർക്ക് എക്കാലവും സൂക്ഷിച്ചുവെക്കാവുന്ന ഒന്നായി മാറുന്നതാണ് ഈ മുപ്പതാം വാർഷിക സ്റ്റാമ്പ്.
വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ സംവിധാനങ്ങൾ വേഗത്തിലാക്കാൻ പ്രത്യേക പാസ്‌പോർട്ട് കൺട്രോൾ സംവിധാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്.
ദുബൈ വേൾഡ് കപ്പ് എന്നറിയപ്പെടുന്ന ഈ മത്സരത്തിന്റെ മുപ്പതാം പതിപ്പ് നാഴികക്കല്ലാണെന്നും വിമാനത്താവളത്തിലെ ഹൃദ്യമായ സ്വീകരണം യാത്രക്കാർക്ക് കൂടുതൽ സന്തോഷകരമാകുമെന്നും റേസിങ് ക്ലബ് സിഇഒ അലി അബ്ദുൽ റഹ്മാൻ അൽ അലി അഭിപ്രായപ്പെട്ടു.
ലോകത്തെങ്ങുമുള്ള സന്ദർശകർക്ക് യുഎഇയുടെ തനതായ ആതിഥ്യമര്യാദയും സ്നേഹവും പകരുകയാണ് ഈ സ്റ്റാമ്പിലൂടെയും വിമാനത്താവളത്തിലെ വേഗത്തിലൂടെയുള്ള നടപടിക്രമങ്ങളിലൂടെയും ലക്ഷ്യമിടുന്നതെന്ന് ജിഡിആർഎഫ്എയുടെ എയർപോർട്ട് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖിതി അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates