വിസ പുതുക്കണോ?, എങ്കിൽ ട്രാഫിക് പിഴ അടയ്ക്കണം; ദുബൈയിൽ പുതിയ രീതി നടപ്പാക്കാനൊരുങ്ങുന്നു

പുതിയ രീതി വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർണ്ണമായും തടയുന്നില്ല. വലിയ തുകയാണ് പിഴ എങ്കിൽ അത് തവണകളായി അടക്കാനുള്ള സൗകര്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
dubai officers
Dubai residents must pay traffic fines to renew visas, confirms GDRFA chief. @GDRFADUBAI/x
Updated on
1 min read

ദുബൈ: ട്രാഫിക് പിഴകൾ മുഴുവൻ അടച്ചെങ്കിൽ മാത്രമേ ഇനി മുതൽ വിസയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ എന്ന് ദുബൈ. റസിഡൻസി വിസയും, ട്രാഫിക് പിഴകളും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് പരീക്ഷണാടിസ്ഥാനത്തിലാണ് സർക്കാർ പുതിയ രീതി നടപ്പിലാക്കുന്നത്. വിസ പുതുക്കാനും,പുതിയ വിസ എടുക്കാനും ട്രാഫിക് പിഴകൾ അടച്ചാൽ മാത്രമേ ഇനി മുതൽ അനുമതി നൽകുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

dubai officers
17,300 തൊഴിലവസരങ്ങളുമായി എമിറേറ്റ്​സ് ഗ്രൂപ്പ്​; ജോലി ലഭിച്ചാൽ നിരവധി ആനുകൂല്യങ്ങളും

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാനും നിയമങ്ങൾ പാലിക്കാനും ദുബൈയിൽ താമസിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

പുതിയ രീതി വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർണ്ണമായും തടയുന്നില്ല. വലിയ തുകയാണ് പിഴ എങ്കിൽ അത് തവണകളായി അടക്കാനുള്ള സൗകര്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

dubai officers
ഇ​റാ​ന്റെ മിസൈൽ ആക്രമണം തകർത്തത് എങ്ങനെ?; അന്ന് രാത്രിയിൽ ഖത്തർ നടത്തിയ സൈനീക നീക്കത്തിന്‍റെ ദൃശ്യങ്ങൾ കാണാം

ദുബൈയിൽ ജീവിക്കുന്നവർക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും നിങ്ങൾ ഇവിടെ താമസിക്കുമ്പോൾ ഇവിടെയുള്ള നിയമങ്ങൾ അനുസരിക്കണമെന്നും ലഫ്. ജനറൽ ഓർമിപ്പിച്ചു. നിലവിൽ ഈ രീതി പരീക്ഷണ ഘട്ടത്തിലാണ്. എല്ലാ തലങ്ങളിലും ഇത് നടപ്പാക്കിയിട്ടില്ല. ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Summary

Gulf news: Dubai residents must pay traffic fines to renew visas, confirms GDRFA chief.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com