

കുവൈത്ത് സിറ്റി: ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധിശിക്ഷ വിധിച്ചു കുവൈത്ത് കോടതി. പെരുന്നാൾ നിസ്കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടെയാണ് സിറിയൻ ബാലനെ ഇയാൾ തട്ടി കൊണ്ട് പോയത്.
ഹവലി ചത്വരത്തിൽ നിന്നും കുവൈത്തി പൗരനായ പ്രതി കുട്ടിയെ ബലം പ്രയോഗിച്ചു കാറിൽ കയറ്റുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
കുട്ടിയ പീഡിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. ബലപ്രയോഗം,ഭീഷണി, വഞ്ചന എന്നി കുറ്റങ്ങൾക്ക് കുവൈത്ത് നിയമത്തിലെ 180 പ്രകാരം വധ ശിക്ഷ ലഭിക്കും. ഈ കുറ്റങ്ങൾ പ്രതി ചെയ്തതായും അത് കൊണ്ട് പരമാവധി ശിക്ഷ നൽകണം എന്നുമായിരുന്നു വാദി ഭാഗം കോടതിയിൽ ഉന്നയിച്ച ആവശ്യം.
കേസിലെ തെളിവുകളും മെഡിക്കൽ റിപ്പോർട്ടും അടക്കം പരിശോധിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
മറ്റൊരു കേസിൽ, ഭാര്യയെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെയും കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. അൽ മുത് ല മരുഭൂമിയിൽ വെച്ചായിരുന്നു സംഭവം. പെരുന്നാൾ ദിനത്തിൽ ഭാര്യയെ ഇയാൾ തന്ത്രപൂർവം മരുഭൂമിയിൽ എത്തിച്ചു.
തുടർന്ന് നിലത്ത് തള്ളിയിട്ട് ശേഷം ശരീരത്തിലൂടെ കാർ നിരവധിതവണ കയറ്റി ഇറക്കുക ആയിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ പ്രതിയെ പൊലീസ് ഉടൻ പിടികൂടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
