ഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍, സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടി

പ്രവാസി നിക്ഷേപങ്ങള്‍ കേരളത്തിന്റെ നട്ടെല്ല്
Malayalis in Gulf lead the way as forex deposit scheme
forex deposit scheme
Edited By:
Updated on
2 min read

കൊച്ചി: 1998-ലെ റീസര്‍ജന്റ് ഇന്ത്യ ബോണ്ട്‌സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ഗള്‍ഫിലെ മലയാളികളായ പ്രവാസികള്‍. ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മലയാളി പ്രവാസികള്‍ ഒരു പ്രധാന വിദേശ കറന്‍സി നിക്ഷേപ പദ്ധതിയില്‍ മുന്നിലെത്തുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക വിദേശ കറന്‍സി നോണ്‍-റസിഡന്റ് (ബാങ്ക്) (എഫ്‌സിഎന്‍ആര്‍(ബി) നിക്ഷേപ പദ്ധതിയിലാണ് പ്രവാസി മലയാളികളില്‍ പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍ വലിയ താത്പര്യം കാണിക്കുന്നത്. ബാങ്കുകള്‍ ആകര്‍ഷകമായ ഡോളര്‍ നിക്ഷേപ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് പ്രവാസികളെ പദ്ധതിയിലേക്ക് അടുപ്പിക്കാന്‍ കാരണമായത്.

2026 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, സംസ്ഥാനത്തെ ബാങ്കുകളിലെ മൊത്തം എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ 3.24 ലക്ഷം കോടി രൂപയായിരുന്നു. ഫെഡറല്‍ ബാങ്കാണ് ഏറ്റവും കൂടുതല്‍ വിഹിതം നേടിയത്, 92,326.10 കോടി രൂപ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (84,966.67 കോടി രൂപ), സൗത്ത് ഇന്ത്യന്‍ ബാങ്ക് (31,947.18 കോടി രൂപ), കാനറ ബാങ്ക് (23,351.92 കോടി രൂപ), സിഎസ്ബി ബാങ്ക് (5,431.74 കോടി രൂപ) എന്നിങ്ങനെയാണ് കണക്കുകള്‍. പദ്ധതിയിലെ നിക്ഷേപങ്ങളുടെ വലിയൊരു പങ്ക് ജിസിസി രാജ്യങ്ങളില്‍ നിന്നാണ്, യൂറോപ്പും മറ്റ് വിപണികളും താരതമ്യേന കുറവാണ് സംഭാവന ചെയ്യുന്നത്. നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ഗള്‍ഫ് പ്രവാസികളില്‍ നിന്നാണ്.

ആര്‍ബിഐയുടെ പ്രത്യേക സ്വാപ്പ് വിന്‍ഡോ, ബാങ്കുകളുടെ വിദേശ വിനിമയ സംരക്ഷണ ചെലവ് വ്യത്യാസപ്പെടുത്തിയത് എഫ്സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുത്തി. പലിശ നിരക്ക് പരിധികള്‍ മാറ്റിയതോടെ, നിക്ഷേപകര്‍ക്ക് രൂപയുടെ മൂല്യം ഇടിയാതെ വിദേശ കറന്‍സി നിക്ഷേപങ്ങളില്‍ ഉയര്‍ന്ന വരുമാനം നല്‍കാന്‍ കഴിഞ്ഞു.

'എഫ്സിഎന്‍ആര്‍ (ബി) സ്പെഷ്യല്‍ ഡ്രൈവ് പ്രവാസികള്‍ക്ക് ആകര്‍ഷകമായ അവസരം നല്‍കി. ഇതിനായി ഫൊറെക്‌സ് സ്വാപ്പ് ചെലവുകളില്‍ ആര്‍ബിഐ തീരുമാനം നിരക്കുകള്‍ മെച്ചപ്പെടുത്തിയതായി' ഫെഡറല്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡ്-റീട്ടെയില്‍ ലയബിലിറ്റി ആന്‍ഡ് ഫീസ് ഉല്‍പ്പന്നങ്ങളുമായ ജോയ് പി വി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള എഫ്സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നതിനാല്‍ ഈ പദ്ധതി ആകര്‍ഷകമാണ്, ഒപ്പം ആര്‍ബിഐയുടെ ഇളവ് ഫോറെക്‌സ് സ്വാപ്പ് സൗകര്യം ചെലവ് കുറയ്ക്കുച്ചു'.സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരും എന്‍ആര്‍ ബിസിനസ് റിലേഷന്‍സ് തലവനുമായ പ്രശാന്ത് ജോര്‍ജ് തരകന്‍ പറഞ്ഞു.

പ്രവാസി നിക്ഷേപങ്ങള്‍ കേരളത്തിന്റെ നട്ടെല്ല്

2026 മാര്‍ച്ച് 31 ലെ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി (എസ്എല്‍ബിസി) ഡാറ്റ പ്രകാരം, ഫെഡറല്‍ ബാങ്കാണ് ഏറ്റവും കൂടുതല്‍ എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ നടത്തിയത് 192,326.10 കോടി രൂപ, തൊട്ടുപിന്നില്‍ 184,966.67 കോടി രൂപ, സൗത്ത് ഇന്ത്യന്‍ ബാങ്ക് 131,947.18 കോടി രൂപ, കാനറ ബാങ്ക് 123,351.92 കോടി രൂപ, സിഎസ്ബി ബാങ്ക് 15,431.74 കോടി രൂപ. സംസ്ഥാനത്തെ ബാങ്കുകളിലെ മൊത്തം എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ 3.24 ലക്ഷം കോടി രൂപ.

Malayalis in Gulf lead the way as forex deposit scheme
25 ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ 45-ാം വയസ്സിൽ ജോലി നിർത്താമോ? അറിയേണ്ട യാഥാർത്ഥ്യങ്ങൾ
Malayalis in Gulf lead the way as forex deposit scheme
രൂപയുടെ മൂല്യത്തകര്‍ച്ച ഗള്‍ഫ് മലയാളികള്‍ നാട്ടിലെടുക്കുന്ന ഇന്‍ഷുറന്‍സിനെയും ബാധിക്കും: അതുല്‍ കതുരിയ
Malayalis in Gulf lead the way as forex deposit scheme
ഇന്ത്യന്‍ റെയില്‍വേയില്‍ ഹരിത വിപ്ലവം: ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് ഓടിത്തുടങ്ങി; പ്രത്യേകതകള്‍ അറിയാം
Summary

Malayalis in Gulf lead the way as forex deposit scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com