പാസ്പോർട്ട് പിടിച്ച് വയ്ക്കാൻ തൊഴിലുടമകൾക്ക് അധികാരമില്ലെന്ന് ഒമാൻ
മസ്കത്ത്: പ്രവാസി തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്പോർട്ടുകൾ തൊഴിലുടമകൾക്ക് കൈവശം വെക്കാൻ അനുവാദമില്ലെന്ന് ഓർമ്മപ്പെടുത്തി ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ്. രാജ്യത്തെ നിയമം അനുസരിച്ച് തൊഴിൽ ഉടമ പ്രവാസികളുടെ പാസ്പോർട്ട് കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണ്. പാസ്പോർട്ടുകൾ കൈവശം വെച്ചിരിക്കുന്ന ഉടമകൾ അവ തൊഴിലാളികൾക്ക് തിരികെ നൽകണമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ തൊഴിൽ നിയമത്തിലെ റോയൽ ഡിക്രി നമ്പർ 53/2023 ലെ ആർട്ടിക്കിൾ ആറിൽ ഈ വ്യവസ്ഥ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതത്തോടെയല്ലാതെ തൊഴിലാളിയുടെ പാസ്പോർട്ടോ സ്വകാര്യ രേഖകളോ സൂക്ഷിക്കാൻ തൊഴിലുടമക്ക് അനുവാദമില്ലെന്നാണ് ഈ നിയമത്തിൽ പറയുന്നത്.
എല്ലാ തൊഴിലാളികൾക്കും അവരുടെ പാസ്പോർട്ടുകളും വ്യക്തിഗത രേഖകളും സൂക്ഷിക്കാൻ അവകാശമുണ്ട്. ഈ നിയമം ലംഘിച്ചാൽ തൊഴിലുടമക്കെതിരെ തുടർനടപടികൾ സ്വീകരിക്കും.
ജീവനക്കാരന്റെ അനുമതിയില്ലാതെ പാസ്പോർട്ട് സൂക്ഷിക്കാൻ ഒരു കമ്പനിക്കും അധികാരമില്ലെന്ന് നേരത്തെ തന്നെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തൊഴിലാളിയുടെ പാസ്പോർട്ട് കമ്പനി അധികൃതരോ,തൊഴിലുടമയോ കൈവശം വെച്ചിട്ടുണ്ടെങ്കിൽ തൊഴിൽ മന്ത്രാലയത്തെ സമീപിക്കണം.
ജീവനക്കാരെ പാസ്പോർട്ട് സറണ്ടർ ചെയ്തില്ല എന്നതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Gulf news: Oman Employers Cannot Keep Worker Passports Without Written Consent.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
