റിയാദ്: വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് വൻ തോതിൽ ലഹരിഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി സൗദി പൊലീസ്. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച 69,000 നിരോധിത ലഹരി ഗുളികകളാണ് പിടികൂടിയത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഗുളികകൾ പിടിച്ചെടുത്തത് എന്ന് സൗദി പൊലീസ് അറിയിച്ചു.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും വഴി ലഹരി ഗുളികകൾ കടത്താനാണ് ശ്രമം നടന്നത്. പ്രതികളുടെ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. വിമാനത്താവളത്തിലെ സ്കാനറുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പ്രതികളുടെ ബാഗുകളിൽ സംശയാസ്പതമായ വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് ലഹരി ഗുളികകൾ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒരാളുടെ ബാഗിൽ നിന്ന് 34,588 ഗുളികകളും,രണ്ടാമത്തെ ആളുടെ ബാഗിൽ നിന്ന് 34,487 ഗുളികകളുമാണ് പൊലീസ് പിടികൂടിയത്.
രാജ്യത്തേക്ക് ലഹരി മരുന്ന് കടത്താൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. കസ്റ്റംസിന്റെ സഹാത്തോടെയാണ് പരിശോധനകൾ നടത്തുന്നത്. ഗുളികകൾ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കണ്ടെത്താൻ സാധിക്കുന്ന തരത്തിലുള്ള സ്കാനാറുകൾ വിമാനത്താവളങ്ങളിലും,തുറമുഖങ്ങളിലുണ്ട്. കൂടുതൽ പരിശോധന നടത്താനായി പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളുടെ സേവനവും ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു ലഹരി മരുന്ന് കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates