സ്വപ്ന പദ്ധതിയുടെ തൊട്ടരികിൽ യു എ ഇ: ഇത്തിഹാദ് ട്രെയിനിൽ യാത്ര ചെയ്ത് ഷെയ്ഖ് മുഹമ്മദ്

അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തിഹാദ് പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുക.
Sheikh Mohammed
Sheikh Mohammed traveled to Fujairah on the Etihad passenger train@HHShkMohd
Updated on
1 min read

ദുബൈ: യു എ ഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ അന്തിമ ഘട്ടത്തിലേക്ക്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ദുബൈയിൽ നിന്ന് ഫുജൈറയിലേക്ക് ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ചു. യാത്രയുടെ ചിത്രങ്ങൾ അദ്ദേഹം തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കുകയും ചെയ്തു.

Sheikh Mohammed
ഇത്തിഹാദ് റെയിൽ: യു എ ഇയിൽ 9000 പുതിയ തൊഴിൽ അവസരങ്ങൾ വരുന്നു
Sheikh Mohammed
Sheikh Mohammed traveled to Fujairah on the Etihad passenger train@HHShkMohd

ദേശീയ പദ്ധതികളിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു എന്നും ഇത്തിഹാദ് പദ്ധതിക്ക് നേതൃത്വം നൽകിയ തെയ്യാബ് ബിൻ മുഹമ്മദ് ബിൻ സായിദിനും അദ്ദേത്തിനൊപ്പം പ്രവർത്തിച്ച എല്ലവരെയും ഓർത്ത് അഭിമാനിക്കുന്നു എന്നും ഷെയ്ഖ് മുഹമ്മദ് ബിൻ പറഞ്ഞു. രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അതിനായി ദിവസവും ഒരു പുതിയ ഇഷ്ടിക ചേർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Sheikh Mohammed
ദുബൈ മെട്രോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ് (വിഡിയോ)

പദ്ധതിയിലൂടെ രാജ്യത്തിന്റെ കിഴക്ക് ഫുജൈറ മുതൽ പടിഞ്ഞാറ് അൽ സില വരെയുള്ള 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കാൻ കഴിയും.

അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തിഹാദ് പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുക. 2030 ആകുമ്പോൾ 36 ദശലക്ഷം യാത്രക്കാർ ട്രെയിനുകളിലൂടെ സഞ്ചരിക്കുമെന്നാണ് വിലയിരുത്തൽ.

Summary

Gulf news: Sheikh Mohammed traveled to Fujairah on the Etihad passenger train.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com