'അപരിചിതരോട് സംസാരിക്കരുത്...എല്ലാ പ്രായക്കാർക്കുമുള്ള ഉപദേശം' ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർകുറ്റകൃത്യങ്ങൾക്കുമെതിരെ ബോധവൽക്കരണവുമായി യുഎഇ

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും, തട്ടിപ്പ് ശ്രമങ്ങളെ തിരിച്ചറിയാനും ചെറുക്കാനും ആവശ്യമായ അറിവും സംവിധാനങ്ങളും ജനങ്ങൾക്ക് നൽകാനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
online scams, cybercrime
UAE fight against online scams, cybercrime with nationwide awareness campaignrepresentative purpose only image AI Gemini
Updated on
2 min read

ദുബൈ: സോഷ്യൽ മീഡിയയിലൂടെയും മൊബൈൽ ഫോണുകളിലൂടെയും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്നതിനാൽ, യുഎഇ യിൽ താമസിക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നു.

ഇതിനായി 'അപരിചിതരോട് സംസാരിക്കരുത്... എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള ഉപദേശം' എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി ക്യാംപെയിൻ ആരംഭിച്ചു.

വഞ്ചനയിൽ നിന്നും തട്ടിപ്പിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനും അവബോധം വളർത്തുന്നതിനുമായി ഇത് സഹായകമാകുമെന്ന് അധികാരികൾ പ്രതീക്ഷിക്കുന്നു.

online scams, cybercrime
വാഹനങ്ങൾ പിഴയടച്ച് തിരിച്ചെടുക്കണം, ഇല്ലെങ്കിൽ ലേലംചെയ്യും;അന്ത്യശാസനം നൽകി ഷാർജ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഔട്ട്‌ഡോർ പരസ്യങ്ങളിലും ഈ ക്യാംപെയിൻ വ്യാപിപ്പിക്കും: ഓൺലൈൻ സുരക്ഷയെക്കുറിച്ച് മാതാപിതാക്കളെ ഓർമ്മിപ്പിക്കുന്ന കുട്ടികൾ. വഞ്ചന തടയൽ എല്ലാ പ്രായക്കാർക്കും സമൂഹങ്ങൾക്കും പ്രസക്തമാണെന്ന് ആശയം ശക്തിപ്പെടുത്തുന്നു.

സോഷ്യൽ മീഡിയ ഫിഷിങ് മുതൽ മൊബൈൽ ഫോൺ തട്ടിപ്പ് വരെ വ്യത്യസ്ത ഗ്രൂപ്പുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ തട്ടിപ്പുകളിൽ ക്യാംപെയിൻ ഉള്ളടക്കം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മാധ്യമങ്ങളിലൂടെയുള്ള ഇടപെടലിനപ്പുറം, സമൂഹവുമായി നേരിട്ട് ഇടപഴകുന്നതിനും സുരക്ഷിതമായ ഓൺലൈൻ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി യുഎഇയിലുടനീളമുള്ള സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും നേരിട്ടുള്ള സെഷനുകൾ ഈ സംരംഭത്തിൽ ഉൾപ്പെടും.

online scams, cybercrime
ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ്, സോഷ്യൽ മീഡിയാ പരസ്യത്തിന് കടിഞ്ഞാൺ; കുവൈത്തിൽ പുതിയ മാധ്യമ നിയമം വരുന്നു

സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധിച്ചുവരുന്ന അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും ഡിജിറ്റൽ മേഖലയിൽ സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന് യുഎഇയിലുടനീളമുള്ള ആളുകൾക്ക് പ്രായോഗികമായ ടൂളുകൾ നൽകും. ഇതിനായി ആഭ്യന്തര മന്ത്രാലയം, ദുബൈ പൊലീസ്, ആഗോള പേയ്‌മെന്റ് സ്ഥാപനമായ വിസ എന്നിവർ ചേർന്ന് ആരംഭിച്ച ഈ സംരംഭം ലക്ഷ്യമിടുന്നു.

ഡിജിറ്റൽ ലോകത്തെ സുരക്ഷിതമായി നിലനിർത്തുന്നതിന് പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ ക്രിമിനൽ പൊലീസ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൾ അസീസ് അൽ അഹമ്മദ് ഖലീജ് ടൈംസിനോട് പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും, തട്ടിപ്പ് ശ്രമങ്ങളെയും സൈബർ കുറ്റകൃത്യങ്ങളെയും തിരിച്ചറിയാനും ചെറുക്കാനും ആവശ്യമായ അറിവും ടൂളുകളും നൽകാനും, എല്ലാവർക്കും സുരക്ഷിതവും കൂടുതൽ വിശ്വസനീയവുമായ ഡിജിറ്റൽ ഇടം ഉറപ്പാക്കാനുമാണ് പുതിയ ക്യാംപെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

online scams, cybercrime
7500 തൊഴിൽ അവസരങ്ങൾ വരുന്നു; ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഉടൻ പ്രവർത്തനമാരംഭിക്കും

അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള ഫോൺ കോളുകളോ സന്ദേശങ്ങളോ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിലും അബുദാബി പൊലീസും കഴിഞ്ഞ മാസം പുതിയ മുന്നറിയിപ്പുകൾ നൽകിയതിന് പിന്നാലെയാണ് ഈ നീക്കം.

സമൂഹം നേരിടുന്ന വർദ്ധിച്ചുവരുന്ന വെല്ലുവിളികളിലൊന്നായി മാറിയിരിക്കുന്ന ഫിഷിങ് ശ്രമങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കും പലപ്പോഴും ഇത്തരം അജ്ഞാത ഫോൺകോളുകൾ പ്രവേശന കവാടമാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.

" തട്ടിപ്പിലെ രൂപങ്ങളുടെ വൈവിധ്യം, രീതികളുടെ സങ്കീർണ്ണത, ഡിജിറ്റൽ ഉപകരണങ്ങളുടെ പരിണാമം എന്നിവയിൽ ഇത് പ്രത്യേകിച്ചും വ്യക്തമാണ്... ഓൺലൈൻ തട്ടിപ്പ് പരമ്പരാഗത രീതികളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, പകരം ഇപ്പോൾ ഡിജിറ്റൽ സേവനങ്ങൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ, ഓൺലൈൻ നെറ്റ്‌വർക്കുകൾ എന്നിവ ചൂഷണം ചെയ്ത് ഇരകളെ ആകർഷിക്കുന്നു, കുറ്റകൃത്യം നടന്നതിനുശേഷവും കണ്ടെത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടായിരിക്കും," യുഎഇ സൈബർ സുരക്ഷാ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Summary

Gulf News: UAE authorities have launched a nationwide campaign under the slogan Don’t Talk to Strangers… Advice for All Ages to raise awareness and protect people from fraud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com