5ാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 102കാരന് 15 വര്‍ഷം തടവ്

സ്‌കൂളില്‍ നിന്ന് എന്തെങ്കിലും കഴിച്ചതാവുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്
പരശുരാമന്‍
പരശുരാമന്‍
Updated on
1 min read

ചെന്നൈ:  അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 102കാരന് 15വര്‍ഷം തടവും 5000 രൂപ ശിക്ഷയും വിധിച്ചു. തിരുവള്ളൂര്‍ മഹിളാ കോടതിയുടെതാണ് ഉത്തരവ്. 2018 ജൂലൈയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.

പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ഇയാള്‍ക്ക് 99 വയസായിരുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമന്‍ സേനീര്‍ക്കുപ്പത്താണ് താമസിച്ചിരുന്നത്. വീടിന് സമീപത്ത് 5 വീടകള്‍ നിര്‍മ്മിച്ച് ഇയാള്‍ വാടകയ്ക്ക് നല്‍കിയിരുന്നു. 

അതില്‍ ഒരുവീട് ദമ്പതികള്‍ വാടകയ്ക്ക് എടുത്തിരുന്നു. അവര്‍ക്ക 10വയസ്സുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ജൂലൈ മാസത്തില്‍ പെണ്‍കുട്ടിക്ക് കലശലയായ വയറുവേദന അനുഭവപ്പെട്ടു. സ്‌കൂളില്‍ നിന്ന് എന്തെങ്കിലും കഴിച്ചതാവുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് അയല്‍വാസിയായ വയോധികന്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

ചോദ്യം ചെയ്യലില്‍ കുട്ടിയെ പീഡിപ്പിച്ചതായി പരശുരാമന്‍ സമ്മതിച്ചു. മൂന്നരവര്‍ഷത്തിനുള്ളിലാണ് വിചാരണനടപടികള്‍ പൂര്‍ത്തിയാക്കി കോടതി ഇയാള്‍ക്ക് ശിക്ഷവിധിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് 45,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com