ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി, അമ്മായിയെ 25കാരന്‍ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി

ഉത്തര്‍പ്രദേശില്‍ ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷം 42കാരിയെ അനന്തരവന്‍ പീഡിപ്പിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷം 42കാരിയെ അനന്തരവന്‍ പീഡിപ്പിച്ചതായി പരാതി. പീഡന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി 25കാരന്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.

ഗോണ്ടയിലെ ഛാപിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 42കാരി ചന്തയില്‍ പോയ സമയത്താണ് പീഡനം നടന്നത്. ചന്തയില്‍ വിടാമെന്ന് 25കാരന്‍ അമ്മായിക്ക് വാഗ്ദാനം നല്‍കി. ഇത് വിശ്വസിച്ച് വാഹനത്തില്‍ കയറിയ 42കാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

യാത്രയ്ക്കിടെ അമ്മായിക്ക് ചായ നല്‍കി. ഇതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായി പൊലീസ് പറയുന്നു. അബോധാവസ്ഥയിലായ 42കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ പ്രതി ക്യാമറയില്‍ പകര്‍ത്തിയതായും പൊലീസ് പറയുന്നു.

തുടര്‍ന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് യുവാവ് 42കാരിയെ ഭീഷണിപ്പെടുത്തി. വിവിധ വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com