'ഒന്നിച്ച് നിന്നാല്‍ രക്ഷയെന്നത് അദാനിയെ ഉദ്ദേശിച്ച്'; മോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചില ശതകോടീശ്വരന്‍മാരും പാവപ്പെട്ടവരും തമ്മിലുള്ള പോരാട്ടമാണ്
rahul gandhi
രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പിടിഐ
Updated on
1 min read

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഗൗതം അദാനി പോലുള്ള ധനികര്‍ക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അദാനിക്ക് വേണ്ടതെല്ലാം നല്‍കാനാണ് നരേന്ദ്രമോദിയുടെ ശ്രമം. ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന മോദിയുടെ പരാമര്‍ശം അദാനിയെ ഉദ്ദേശിച്ചാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുമ്പ് മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ വിമര്‍ശനം.

'ഏക് ഹെ തോ സേഫ് ഹെ' എന്ന് മോദി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ പ്രസംഗത്തിന് പരിഹാസമായി സേഫ് ലോക്കറുമായിട്ടാണ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. സേഫ് തുറന്ന് മോദിയും അദാനിയും നില്‍ക്കുന്ന ചിത്രം രാഹുല്‍ പുറത്തെടുത്തു. ഇവര്‍ ഒരുമിച്ചു നില്‍ക്കുന്നിടത്തോളം അവര്‍ സുരക്ഷിതരാണ് എന്ന ബാനറുള്ള ചിത്രമാണ് രാഹുല്‍ പുറത്തെടുത്തത്. കൂടാതെ ധാരാവിയുടെ മാപ്പും പുറത്തെടുത്തു.

മഹാരാഷ്ട്രയിലെ മുഴുവന്‍ രാഷ്രടീയ സംവിധാനവും ധാരാവി ചേരി പുനര്‍ വികസന പദ്ധതി അദാനിക്ക് നല്‍കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു. രാജ്യത്തെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ മറ്റ് സ്വത്തുക്കള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് നല്‍കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നത്.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചില ശതകോടീശ്വരന്‍മാരും പാവപ്പെട്ടവരും തമ്മിലുള്ള പോരാട്ടമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കും. മഹാ വികാസ് അഖാഡി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയാല്‍ ധാരാവി ചേരി നവീകരണത്തിനായി അദാനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com