ആര്‍ജെഡി 26-ല്‍, കോണ്‍ഗ്രസ് ഒമ്പതിടത്ത്, സിപിഐക്കും സിപിഎമ്മിനും ഓരോന്നുവീതം; ബിഹാറില്‍ ഇന്ത്യ മുന്നണിയില്‍ ധാരണ

സിപിഐ-എംഎല്‍ മൂന്നു സീറ്റുകളിലും സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലും മത്സരിക്കും
തേജസ്വി യാദവും രാഹുൽ ​ഗാന്ധിയും
തേജസ്വി യാദവും രാഹുൽ ​ഗാന്ധിയും ഫയൽ
Updated on
1 min read

പാട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണിയുടെ മഹാസഖ്യത്തില്‍ സീറ്റു ധാരണയായി. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാനത്ത് 26 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് ഒമ്പതു സീറ്റുകളിലും ജനവിധി തേടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിപിഐ-എംഎല്‍ മൂന്നു സീറ്റുകളിലും സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലും മത്സരിക്കും. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതു നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റു ധാരണയായ വിവരം അറിയിച്ചത്.

ഗയ, നവാഡ, ജഹാനാബാദ്, ഔറംഗബാദ്, ബുക്‌സര്‍, പാടലീപുത്ര, മുംഗര്‍, ജാമുയി, ബാഹ്ക, വാല്‍മീകി നഗര്‍, പൂര്‍വി ചമ്പാരണ്‍, ഷെയോഹര്‍, സീതാമാര്‍ഹി, വൈശാലി, സരണ്‍, സിവാന്‍, ഗോപാല്‍ഗഞ്ജ്, ഉജിയാര്‍പൂര്‍, ദര്‍ഭംഗ, മധുബനി, ജാന്‍ഝാന്‍പൂര്‍, സുപോള്‍, മധേപുര, പുരുനിയ, അരാരിയ, ഹാസിപൂര്‍ എന്നിവയാണ് ആര്‍ജെഡി മത്സരിക്കുന്ന മണ്ഡലങ്ങള്‍.

തേജസ്വി യാദവും രാഹുൽ ​ഗാന്ധിയും
'ആദായനികുതി വകുപ്പ് ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിക്കുന്നു; ഇലക്ഷന്‍ ബോണ്ടിലൂടെ കോടികള്‍ സ്വന്തമാക്കിയ ബിജെപിക്ക് പലിശകളും നിയമങ്ങളും ബാധകമല്ലേ?'

കിഷന്‍ഗഞ്ജ്, കട്ടീഹാര്‍, ഭഗല്‍പൂര്‍, മുസഫര്‍പൂര്‍, സമസ്തിപൂര്‍, വെസ്റ്റ് ചമ്പാരണ്‍, പട്‌ന സാഹിബ്, സാസരം, മഹാരാജ്ഗഞ്ജ് എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ആരാഹ്, കരാകട്ട്, നളന്ദ സീറ്റുകളാണ് സിപിഐ-എംഎല്ലിനു നല്‍കിയിട്ടുള്ളത്. ബെഗുസരായിയില്‍ സിപിഐയും ഖഗാരിയയില്‍ സിപിഎമ്മും മത്സരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com