ക്ലാസില്‍ കയറുന്ന ഓരോ ദിവസവും നൂറ് രൂപ; പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പദ്ധതിയുമായി അസം സര്‍ക്കാര്‍

വനിതാ ശാക്തീകരണത്തിനായി അസം സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ഗുവാഹത്തി: വനിതാ ശാക്തീകരണത്തിനായി അസം സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നു. സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനാണ് അസം സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ക്ലാസില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. പെണ്‍കുട്ടികള്‍ സ്‌കൂളുകളിലും കോളജുകളിലും വരുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍, ക്ലാസില്‍ കയറുന്ന ഓരോ ദിവസവും നൂറ് രൂപ വീതം പെണ്‍കുട്ടികള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി വിശദീകരിച്ചത്. ക്ലാസുകളില്‍ ഇരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഉടന്‍ തന്നെ ഓരോ ദിവസവും നൂറ് രൂപ വീതം നല്‍കുമെന്നാണ് ഹിന്ത് ബിശ്വ ശര്‍മ്മ പറഞ്ഞത്.

ഇതിന് പുറമേ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ സര്‍ക്കാര്‍ പണം നിക്ഷേപിക്കും. ബുക്ക് വാങ്ങുന്നതിനാണ് സര്‍ക്കാര്‍ പണം നല്‍കുക. ബിരുദ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ 1500 രൂപ നിക്ഷേപിക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ ബുക്ക് വാങ്ങുന്നതായി 2000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ശിവസാഗറില്‍ പെണ്‍കുട്ടികള്‍ക്ക് ബൈക്കുകള്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞവര്‍ഷം തന്നെ പദ്ധതിയെ കുറിച്ച് ആലോചിച്ചിരുന്നതാണ്. എന്നാല്‍ കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com