സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

ആദ്യം സുരക്ഷിതത്വത്തിലും പിന്നീട് കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തതെന്ന് ഭാരത് ബയോടെക് തങ്ങളുടെ എക്സ് ഹാന്‍ഡില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
bharat-biotech-says-covaxin-has-ensured-excellent-safety
സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക് ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തതെന്ന് ഭാരത് ബയോടെക്. കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുവെന്ന് ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്രാസെനക സമ്മതിച്ചതിന് പിന്നാലെയാണ് ഭാരത് ബയോടെക്കിന്റെ പ്രസ്താവന.

ആദ്യം സുരക്ഷിതത്വത്തിലും പിന്നീട് കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തതെന്ന് ഭാരത് ബയോടെക് തങ്ങളുടെ എക്സ് ഹാന്‍ഡില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പില്‍ ഇന്ത്യയില്‍ ഫലപ്രാപ്തി പരീക്ഷണങ്ങള്‍ നടത്തിയ ഏക വാക്‌സിന്‍ കോവാക്‌സിനായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

bharat-biotech-says-covaxin-has-ensured-excellent-safety
രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

'കൊവാക്‌സിന്‍ ലൈസന്‍സ് പ്രക്രിയയുടെ ഭാഗമായി 27,000-ലധികം വിഷയങ്ങളില്‍ മൂല്യനിര്‍ണ്ണയം നടത്തി. ക്ലിനിക്കല്‍ ട്രയല്‍ മോഡില്‍ നിയന്ത്രിത ഉപയോഗത്തിന് കീഴിലാണ് ഇതിന് ലൈസന്‍സ് ലഭിച്ചത്, ഇവിടെ നൂറുകണക്കിന് വിഷയങ്ങളില്‍ വിശദമായ സുരക്ഷാ റിപ്പോര്‍ട്ടിംഗ് നടത്തിയിരുന്നു,' ഭാരത് ബയോടെക് പറഞ്ഞു.

പഠനങ്ങളും തുടര്‍നടപടികളും കൊവാക്‌സിനുള്ള അതിന്റെ 'മികച്ച സുരക്ഷാ റെക്കോര്‍ഡ്' തെളിയിച്ചിട്ടുണ്ടെന്നും രക്തം കട്ടപിടിക്കല്‍, ത്രോംബോസൈറ്റോപീനിയ, പെരികാര്‍ഡിറ്റിസ്, മയോകാര്‍ഡിറ്റിസ് എന്നിവയുള്‍പ്പെടെ വാക്‌സിനുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com