14 കോടി അംഗങ്ങള്‍, ബിജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി, പ്രധാനമന്ത്രിക്ക് നന്ദി: ജെ പി നഡ്ഡ

ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ആണ് ജെ പി നഡ്ഡയുടെ അവകാശവാദം
BJP Chief JP Nadda
ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡപിടിഐ
Updated on
1 min read

വിശാഖപട്ടണം: പതിന്നാലുകോടി അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയാണ് ബിജെപി എന്ന് കേന്ദ്ര മന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ജെ പി നഡ്ഡ. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ആണ് ജെ പി നഡ്ഡയുടെ അവകാശവാദം.

BJP Chief JP Nadda
'പാര്‍ട്ടി പ്രവര്‍ത്തനം ജോലിയല്ല', പോഷ് നിയമം ബാധകമാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ബിജെപിയുടെ ശക്തിയെ ചൂണ്ടിക്കാട്ടാനായിരുന്നു ജെപി നഡ്ഡ കണക്കുകളെ ഉദ്ധരിച്ചത്. രണ്ട് കോടി സജീവ പ്രവര്‍ത്തരും 14 കോടി അംഗങ്ങളുമുള്ള പാര്‍ട്ടിയാണ് ബിജെപി. ഇന്ത്യയിലെ 20 സംസ്ഥാനളില്‍ എന്‍ഡിഎ സര്‍ക്കാരുകളും ഇതില്‍ 13 സംസ്ഥാനത്ത് ബിജെപി സര്‍ക്കാരുകളുമുണ്ട്. പാര്‍ട്ടിക്ക് 240 ലോക്‌സഭാ അംഗങ്ങളും 1500 നിയമസഭാംഗങ്ങളും, 170 എംഎല്‍സിമാരും ഉണ്ട്. ഉത്തരവാദിത്തത്തോടെ മികച്ച ഭരണം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ മികവ് കൂടിയാണ് ഈ കണക്കുകള്‍ എന്നും ജെപി നഡ്ഡ പറഞ്ഞു.

BJP Chief JP Nadda
'ദുഷ്ട ഉദ്ദേശ്യങ്ങളെ മറികടക്കുന്നത്, ഭരണഘടനാ മൂല്യങ്ങളുടെ വിജയം'; വഖഫ് വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

രാമക്ഷേത്രം, പൗരത്വ നിയമം, വഖഫ് നിയമം എന്നിവയും പ്രസംഗത്തില്‍ പരാമര്‍ശിച്ച ജെ പി നഡ്ഡ ഇവയെല്ലാം എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും അവകാശപ്പെട്ടു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം രാജ്യം വലിയ വികസന മുന്നേറ്റം നടത്തി. ഇതിന്റെ ഫലങ്ങള്‍ ആന്ധ്രാപ്രദേശിലും പ്രകടമാണ്. സംസ്ഥാന വികസനത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇടപെടല്‍ പ്രധാനമാണെന്നും നഡ്ഡ പ്രശംസിച്ചു.

Summary

BJP has become the world’s largest political party with 14 crore members and two crore active members, says BJP chief and Union Health Minister JP Nadda.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com