ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് ഇന്ന് നിര്‍ണായകം. ഉത്തരാഖണ്ഡിലെ ചമ്പാവട് മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്ന ധാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ വിജയം അനിവാര്യമാണ്.
നിര്‍മ്മല ഗഹ്‌തോരിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മനോജ് കുമാര്‍ ഭട്ട് സമാജ് വാദി പാര്‍ട്ടി ടിക്കറ്റിലും ഹിമാന്‍ഷു ഗര്‍കോട്ടി സ്വതന്ത്രനായും ചമ്പാവടില്‍ മത്സരിക്കുന്നു.
ഖാത്തിമയില്‍ രണ്ടുവട്ടം വിജയിച്ചിട്ടുള്ള പുഷ്‌കര്‍ സിങ് ധാമി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിയാണ് ധാമിയെ അട്ടിമറിച്ചത്.
ഒഡീഷയിലെ ബജ് രാജ് ഗഡിലും ഇന്ന് ഉപതെരഞ്ഞെടുപ്പിലെ ജനവിധി അറിയാം.ബിജെഡിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. സിറ്റിംഗ് എംഎൽഎയും ബിജെഡി നേതാവുമായ കുമാർ മൊഹന്തി മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുമാർ മൊഹന്തിയുടെ ഭാര്യ അൽക്ക മൊഹന്തിയാണ് ബിജെഡി സ്ഥാനാർത്ഥി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates