

കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ വീസാ നടപടികൾ വൈകും. 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരിച്ചു വിളിച്ചതാണ് പ്രതിസന്ധിയായത്. ഇന്ത്യയില്‍ കാനഡയ്ക്ക് നാല് നയതന്ത്ര കാര്യാലയങ്ങളും മൂന്ന് കോണ്‍സുലേറ്റകളുമാണ് ഉള്ളത്.
ബെംഗളൂരു, ചണ്ഡീഗഢ്, മുംബൈ കോണ്‍സുലേറ്റകളുടെ പ്രവർത്തനം ഉദ്യോഗസ്ഥരെ പിൻവലിച്ചതോടെ സ്തംഭിച്ച നിലയിലാണ്. ഇതോടെ ഇന്ത്യക്കാരുടെ വീസാ നടപടികൾ വൈകുമെന്ന് കാനഡ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രതിവർഷം ഏതാണ് രണ്ട് ലക്ഷത്തിലധികം വിദ്യാർഥികളാണ് കാനഡയിലേക്കുള്ള വീസയ്‌ക്ക് അപേക്ഷിക്കുന്നത്. ഭൂരിഭാഗം ആളുകളും സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നതിനാൽ പ്രശ്നം ബാധിച്ചേക്കില്ല. എന്നാൽ പിആർ എടുത്ത് അവിടെ നിൽക്കുന്നവരുടെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്നും പോകുമ്പോഴാണ് പ്രതിസന്ധി ഉണ്ടാവുക.
ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ എടുത്തുകളയുമെന്ന ഇന്ത്യയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചത്. ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 27ൽ നിന്ന് അഞ്ചായി കുറഞ്ഞു. ഡൽഹി ഹൈക്കമ്മിഷൻ ഓഫീസ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുമെങ്കിലും വീസാ നടപടികളിൽ കാലതാമസമുണ്ടാകുമെന്ന് കാനഡ വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കാനഡ വിദേശകാര്യമന്ത്രി മെലാനി ജോളി അറിയിച്ചു. ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി ഉദ്യോഗസ്ഥരെ പിന്‍വലിച്ചെങ്കിലും നിജ്ജറെ കൊന്നതിന് തെളിവ് എവിടെയെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി കാനഡ വിദേശകാര്യമന്ത്രി നൽകിയതുമില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates