ബദാമിയില്‍ സിദ്ധരാമയ്യ ഇല്ല; കര്‍ണാടകയില്‍ 42 സീറ്റുകളിലേക്ക് കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

നേരത്തെ 124 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും/ ഫയല്‍
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും/ ഫയല്‍
Updated on
1 min read

ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 42 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്ക് രണ്ടാംഘട്ട പട്ടികയില്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. നേരത്തെ 124 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ സിറ്റിംഗ് സീറ്റായ ബദാമിയില്‍ മത്സരത്തിനില്ല എന്നതാണ് രണ്ടാം ലിസ്റ്റിലെ പ്രത്യേകത. ബദാമിയില്‍ ഭീഷ്മസെന്‍ ബി ചിമ്മനക്കാട്ടില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിദ്ധരാമയ്യ ഇത്തവണ കോലാറില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 

കോലാറില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. കോലാറില്‍ ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാംഘട്ട പട്ടികയില്‍ ഒരു സീറ്റ് സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. മേലുകോട്ടെ സീറ്റാണ് എസ്‌കെപിക്ക് നല്‍കിയത്. മെയ് 10 നാണ് കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. 

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍, മുന്‍ പിസിസി പ്രസിഡന്റ് ജി പരമേശ്വര എന്നിവരുടെ പേരുകള്‍ പ്രഖ്യാപിച്ചിരുന്നു. സിദ്ധരാമയ്യ വരുണയിലും, ശിവകുമാര്‍ കനകപുരയിലും പരമേശ്വര കൊരട്ടഗരെയിലുമാണ് മത്സരിക്കുക. 

വരുണയ്ക്ക് പുറമെയാണ്, സിദ്ധരാമയ്യ കോലാറില്‍ കൂടി മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ ബദാനി, ചാമുണ്ഡേശ്വരി നിയമസഭ സീറ്റുകളിലാണ് മത്സരിച്ചത്. ബദാമിയില്‍ വിജയിച്ചപ്പോള്‍ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെടുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com