'സനാതന ധർമ്മം പിഴുതെറിയണം': ഉദയനിധിയുടെ പ്രസ്താവനയിൽ കോൺഗ്രസിൽ ഭിന്നത; നിർഭാഗ്യകരമെന്ന് കരൺ സിങ്

ഉദയനിധിയുടെ പ്രസ്താവന നിർഭാഗ്യകരവും തീർത്തും അംഗീകരിക്കാനാകാത്തതുമാണെന്ന് ഡോ. കരൺ സിങ് പറഞ്ഞു
കമല്‍ നാഥും കരണ്‍ സിങും/ ഫയല്‍
കമല്‍ നാഥും കരണ്‍ സിങും/ ഫയല്‍
Updated on
1 min read

ന്യൂഡൽഹി: സനാതന ധര്‍മ്മത്തിനെതിരായ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെച്ചൊല്ലി കോൺഗ്രസിലും ഭിന്നത. ഉദയനിധിയുടെ പ്രസ്താവനയെ തള്ളി മുതിർന്ന നേതാക്കളായ ഡോ. കരൺ സിങും കമൽനാഥും രംഗത്തെത്തി. സനാതന ധർമ്മത്തിനെതിരായ ഉദയനിധിയുടെ പ്രസ്താവന നിർഭാഗ്യകരവും തീർത്തും അംഗീകരിക്കാനാകാത്തതുമാണെന്ന് ഡോ. കരൺ സിങ് പ്രസ്താവനയിൽ പറഞ്ഞു. 

രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളാണ് സനാതന ധർമ്മത്തെ പിന്തുടരുന്നത്. ലോകത്തെ ഏറ്റവും മഹത്തായ സനാതന ധർമ്മ ക്ഷേത്രങ്ങൾ തമിഴ്നാട്ടിലാണുള്ളത്. ഉത്തരവാദപ്പെട്ട നേതാവ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത് ഞെട്ടലുണ്ടാക്കിയെന്നും കരൺ സിങ് പ്രസ്താവനയിൽ വ്യക്തമാക്കി. 

ഉദയനിധിയുടേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. അതിനോട് യോജിപ്പില്ലെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് പ്രതികരിച്ചത്. മനുഷ്യനെ ബഹുമാനിക്കാത്ത, തുല്യ അവകാശം നൽകാത്ത ഏതൊരു മതവും രോഗം പോലെ പരിഗണിക്കാവുന്നതാണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ അഭിപ്രായപ്പെട്ടത്. 

അതേസമയം ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യം ആണെന്നാണ് കോൺഗ്രസ് പ്രതികരിച്ചിരുന്നത്. ഓരോ രാഷ്ട്രീയപാർട്ടിക്കും അവരുടെ നിലപാട് പറയാൻ സ്വാതന്ത്ര്യമുണ്ട്. എല്ലാവരുടേയും വിശ്വാസങ്ങളേയും ബഹുമാനിക്കുക എന്നതാണ് കോൺഗ്രസിന്റെ നിലപാടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com