കോവിഡ് പരിശോധന ഭയന്ന് അച്ഛന്റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത് മൂന്ന് ദിവസം; മൂത്തമകള്‍ ആത്മഹത്യ ചെയ്തു; രണ്ടാമത്തെ മകളും കടലില്‍ ചാടി; സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ

കോവിഡ് പരിശോധന ഭയന്ന് 72 വയസുകാരന്റെ മൃതദേഹം പെണ്‍മക്കള്‍ വീട്ടില്‍ സൂക്ഷിച്ചത് മൂന്ന് ദിവസം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


മുംബൈ: കോവിഡ് പരിശോധന ഭയന്ന് 72 വയസുകാരന്റെ മൃതദേഹം പെണ്‍മക്കള്‍ വീട്ടില്‍ സൂക്ഷിച്ചത് മൂന്ന് ദിവസം. അതില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായും മറ്റൊരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറഞ്ഞു. മഹാരായ്‌ലിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. 

പിതാവിന്റെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചാല്‍ ക്വാറന്റൈനില്‍ തുടരേണ്ടിവരുമെന്ന് ഭയമാണ് അച്ഛന്‍െ മൃതദേഹം ഇത്രയും ദിവസം പെണ്‍കുട്ടികള്‍ വീട്ടില്‍ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. 72കാരന്‍െ മൃതദേഹം വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളുടെ മുപ്പത്തിയാറുകാരിയായ ഇളയ മകള്‍ കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരെ പ്രദേശവാസികള്‍ രക്ഷിക്കുകയായിരുന്നു. അതിനിടെയാണ് പിതാവ് മരിച്ച വിവരം പൊലീസ് അറിയുന്നത്.

പൊലീസ് അന്വേഷണത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ പിതാവിനെ കണ്ടെത്തി. പിതാവിന്റെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചാല്‍ ക്വാറന്റൈനില്‍ തുടരേണ്ടിവരുമെന്ന് ഭയമാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മൂത്തമകള്‍ വിദ്യ കടലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com