മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ഉരുള്‍ പൊട്ടല്‍; 10 പേര്‍ മരിച്ചു; 50  ഓളം വീടുകള്‍ മണ്ണിനടിയില്‍;  രക്ഷാപ്രവര്‍ത്തനം

50 ഓളം കുടുംബങ്ങള്‍ മണ്ണിന് അടിയില്‍ കുടുങ്ങിയതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു
രക്ഷാപ്രവര്‍ത്തനത്തിനിടെ കുഞ്ഞിനെ പുറത്തെത്തിച്ച ദുരന്തനിവരാണ സേന അംഗങ്ങള്‍/ പിടിഐ
രക്ഷാപ്രവര്‍ത്തനത്തിനിടെ കുഞ്ഞിനെ പുറത്തെത്തിച്ച ദുരന്തനിവരാണ സേന അംഗങ്ങള്‍/ പിടിഐ
Updated on
1 min read


മുംബൈ: കനത്ത മഴയ്ക്ക് പിന്നാലെ,  മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തുപേര്‍ മരിച്ചു. 50 ഓളം വീടുകള്‍ മണ്ണിനടയില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 

റായ്ഗഡിലെ ഖലാപൂര്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. 50 ഓളം കുടുംബങ്ങള്‍ മണ്ണിന് അടിയില്‍ കുടുങ്ങിയതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ കുടുങ്ങിയവരില്‍ 25 പേരെ രക്ഷപ്പെടുത്തിയതായും അപകടത്തില്‍ പത്തുപേര്‍ മരിച്ചതായും മന്ത്രി ഉദയ് സാമന്ത് പറഞ്ഞു. 21പേരെ നവി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തകരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.

നവി മുംബൈയിലെ ബേലാപൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശിവ്‌റാം ധുംനെയാണ് മരിച്ചത്. 52 വയസായിരുന്നു. കുത്തനെയുള്ള പാതയിലൂടെ കയറുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അമിതവേഗത്തിലെത്തിയ ആഢംബരക്കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 9 മരണം 20ലേറേ പേര്‍ക്ക് പരിക്ക്; വീഡിയോഅമിതവേഗത്തിലെത്തിയ ആഢംബരക്കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 9 മരണം 20ലേറേ പേര്‍ക്ക് പരിക്ക്; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com