വീട്ടമ്മയായ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ തുല്യ അവകാശം: ഹൈക്കോടതി

ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും നോക്കുന്ന സ്ത്രിക്ക് സ്വന്തമെന്നു പറയാന്‍ ഒന്നും ഇല്ലാത്ത അവസ്ഥ ഉണ്ടാവരുത്
മദ്രാസ് ഹൈക്കോടതി/ഫയല്‍
മദ്രാസ് ഹൈക്കോടതി/ഫയല്‍
Updated on
1 min read

ചെന്നൈ: വീട്ടമ്മമാര്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ക്കായി സമയം നോക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭര്‍ത്താവിന്റെ പാതി സ്വത്തിന് അവര്‍ക്ക് അവകാശമുണ്ടെന്നും മദ്രാസ് ഹൈക്കോടതി. ഇരുപത്തിനാലു മണിക്കൂര്‍ ജോലിയാണ് വീട്ടമ്മമാരുടേതെന്ന് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി പറഞ്ഞു.

ഭര്‍ത്താവ് സ്വന്തം പണം കൊണ്ടു വാങ്ങുന്ന സ്വത്തിന് വീട്ടമ്മയായ ഭാര്യയ്ക്ക് തുല്യ അവകാശമുണ്ട്. കുടുംബം നോക്കുന്ന ഭാര്യയുടെ പിന്തുണയില്ലാതെ ഭര്‍ത്താവിന് അത്രയും പണം സ്വരൂപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. 

സ്വത്ത് ഭര്‍ത്താവിന്റെയോ അല്ലെങ്കില്‍ ഭാര്യയുടെയോ പേരിലായിരിക്കാം വാങ്ങിയത്. എന്നാല്‍ അതിനുള്ള പണമുണ്ടാക്കിയത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും തുല്യമായ പ്രയത്‌നത്താലാണ്- കോടതി പറഞ്ഞു.

ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും നോക്കുന്ന സ്ത്രിക്ക് സ്വന്തമെന്നു പറയാന്‍ ഒന്നും ഇല്ലാത്ത അവസ്ഥ ഉണ്ടാവരുത്. വീട്ടമ്മമാര്‍ ചെയ്യുന്ന സംഭാവനകളെ അഭിസംബോധന ചെയ്യുന്ന നിയമം ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കോടതിക്ക് അവരുടെ ത്യാഗത്തെ കാണാതിരിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു.

അച്ഛന്റെ സ്വത്തില്‍ അമ്മയ്ക്കു പാതി അവകാശം നല്‍കുന്നതിന് എതിരെ മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇവര്‍ക്കെതിരെ അവിഹിത ബന്ധം ആരോപിച്ചിരുന്നു. തന്റെ സ്വത്ത് ഭാര്യ ധൂര്‍ത്തടിച്ചെന്നും ഇയാള്‍ ആരോപിച്ചു. ഇയാള്‍ മരിച്ചതിനു ശേഷം മക്കള്‍ കേസ് തുടര്‍ന്നു നടത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com