കത്വ ഭീകരാക്രമണം: സൈന്യം ഓപ്പറേഷന്‍ തുടരുന്നു; സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധം: രാജ്‌നാഥ് സിങ്

ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍
Kathua terror attack
കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാന്‍ സൈന്യം ഓപ്പറേഷന്‍ തുടരുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചതില്‍ രാജ്‌നാഥ് സിങ് അതീവ ദുഃഖം രേഖപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. കുടുംബത്തിനൊപ്പം സര്‍ക്കാരും രാജ്യവുമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ഭീകരര്‍ ഉപയോഗിച്ചത് അമേരിക്കന്‍ നിര്‍മ്മിത അത്യാധുനിക ആയുധങ്ങളാണെന്നും സൈന്യം സൂചിപ്പിക്കുന്നു.

Kathua terror attack
മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലർട്ട്: വിമാനങ്ങൾ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചപ്പോൾ, ആറ് സൈനികർക്ക് പരിക്കേറ്റു. കത്വയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. വാഹന വ്യൂഹത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com