കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബിജെപി, ലഖിംപൂര്‍ ഖേരി തൂത്തുവാരി; എട്ടുസീറ്റിലും ജയം 

കര്‍ഷക കൂട്ടക്കൊലയെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ലഖിംപൂര്‍ ഖേരിയില്‍ എട്ടു സീറ്റിലും വിജയിച്ച് ബിജെപി
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എഎന്‍ഐ
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എഎന്‍ഐ
Updated on
1 min read

ലക്‌നൗ:  കര്‍ഷക കൂട്ടക്കൊലയെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ലഖിംപൂര്‍ ഖേരിയില്‍ എട്ടു സീറ്റിലും വിജയിച്ച് ബിജെപി. ലഖിംപൂര്‍ ഖേരി ജില്ലയില്‍ പാലിയ, നിഘസന്‍, ഗോല നിഘസന്‍, ഗോല ഗോരഖ്‌നാഥ്, ശ്രീനഗര്‍, ധോര്‍ഹര, ലഖിംപൂര്‍, കസ്ത, മുഹമ്മദി എന്നി നിയമസഭ മണ്ഡലങ്ങളാണ് ഉള്ളത്. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ എട്ടു മണ്ഡലത്തിലും വിജയിച്ചിരിക്കുകയാണ് ബിജെപി.

പാലിയയില്‍ ഹര്‍വീന്ദര്‍ സിങ്ങ് സാഹ്നിയാണ് വിജയിച്ചത്. നിഹാസന്‍- ശശാങ്ക് വര്‍മ്മ, ശ്രീനഗര്‍- മഞ്ജു ത്യാഗി,  ലഖിംപൂര്‍ സദര്‍- യോഗേഷ് വര്‍മ്മ, കസ്ത- സൗരവ് സിങ്, മുഹമ്മദി- ലോകേന്ദ്ര പ്രതാപി സിങ് എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍.

തെരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പ് ലഖിംപൂര്‍ ഖേരി അടക്കമുള്ള പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്ക് തിരിച്ചടി ഉണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കര്‍ഷക പ്രക്ഷോഭം അടക്കമുള്ള വിഷയങ്ങള്‍ ബിജെപിയുടെ വോട്ട് ചോരാന്‍ ഇടയാക്കുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഫലമാണ് പുറത്തുവന്നത്. ലഖിംപൂര്‍ ഖേരി ബിജെപി തൂത്തുവാരുന്നതാണ് ഫലം വ്യക്തമാക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com