മുഖംമൂടി ധരിച്ച് ഷോപ്പില്‍ കയറി, കടയുടമയെ വെട്ടിക്കൊന്നു, വന്‍ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് 

മഹാരാഷ്ട്രയില്‍ ഷോപ്പില്‍ കയറി കടയുടമയെ വെട്ടിക്കൊന്ന ശേഷം കവര്‍ച്ച
കടയുടമയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍
കടയുടമയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ ഷോപ്പില്‍ കയറി കടയുടമയെ വെട്ടിക്കൊന്ന ശേഷം കവര്‍ച്ച. കട അടയ്ക്കാന്‍ പോകുന്ന സമയത്താണ് മുഖംമൂടി ധരിച്ച രണ്ടുപേര്‍ കടയില്‍ കയറിയത്. മോഷണശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ, കടയുടമയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന്് പൊലീസ് പറയുന്നു. 

ചൊവ്വാഴ്ച രാത്രി ബുല്‍ധാന ജില്ലയിലാണ് സംഭവം. കമലേഷ് പോപ്പട്ട് ആണ് കൊല്ലപ്പെട്ടത്. കട അടയ്ക്കാന്‍ തുടങ്ങുന്ന സമയത്ത് മാസ്‌ക് ധരിച്ച രണ്ടുപേര്‍ കടയില്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് പുറത്തും അകത്തും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

കസേരയില്‍ ഇരുന്ന കടയുടമയെ ഇരുവരും ചേര്‍ന്ന് സമീപിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതില്‍ ഒരാള്‍ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടു. കൂട്ടാളി വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. ഇരുവരുടെയും ആക്രമണം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ, കടയുടമയെ വാള്‍ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആനന്ദ് ഇലക്ട്രോണിക്‌സില്‍ നിന്ന് പണവും വിലപ്പിടിച്ച സാധനങ്ങളും കവര്‍ന്നതായി പൊലീസ് പറയുന്നു. മോട്ടോര്‍ സൈക്കിളില്‍ കടന്നുകളഞ്ഞ സംഘത്തിനായി അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com