കര്‍ണാടക വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ട; ലംഘിച്ചാല്‍ നടപടി; മുന്നറിയിപ്പുമായി ഹൈക്കമാന്‍ഡ് 

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാത്ത സാഹചര്യത്തില്‍, വിഷയവുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങള്‍ വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്
സിദ്ധരാമയ്യക്ക് വേണ്ടി പ്രകടനം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍/ എക്‌സ്പ്രസ്
സിദ്ധരാമയ്യക്ക് വേണ്ടി പ്രകടനം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍/ എക്‌സ്പ്രസ്
Updated on
1 min read

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാത്ത സാഹചര്യത്തില്‍, വിഷയവുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങള്‍ വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വിലക്ക് ലംഘിച്ചാല്‍ നേതാക്കള്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല മുന്നറിയിപ്പ് നല്‍കി. അടുത്ത 72 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ നിലവില്‍ വരുമെന്ന് സുര്‍ജേവാല നേരത്തെ പറഞ്ഞിരുന്നു. 

അതേസമയം, മുഖ്യമന്ത്രി പദം ആദ്യ ടേമില്‍ സിദ്ധരാമയ്യക്ക് നല്‍കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡി കെ ശിവകുമാര്‍ രംഗത്തെത്തി. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുമെന്നും ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പദം വീതം വെയ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡികെ സ്വീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡ് കുഴഞ്ഞത്. തീരുമാനം വരാത്ത സാഹചര്യത്തില്‍ നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെ തുടരും.

നാളെ സത്യപ്രതിജ്ഞയുണ്ടാകില്ലെന്ന വ്യക്തമായതോടെ ബംഗളൂരുവിലെ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു സത്യാപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com