പനീര്‍സെല്‍വം ഡിഎംകെയിലേക്ക്? സ്റ്റാലിനുമായി നിര്‍ണായക ചര്‍ച്ച

ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഒപിഎസ്സിന്റെ മകനും ഒപ്പമുണ്ടായിരുന്നു.
O Panneerselvam meets Tamil Nadu Chief Minister M K Stalin
O Panneerselvam meets Tamil Nadu Chief Minister M K Stalin SM ONLINE
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ സജീവമാക്കി എം കെ സ്റ്റാലിന്‍ - ഒ പനീര്‍സെല്‍വം കൂടിക്കാഴ്ച. നിയമസഭ മന്ദിരത്തില്‍ വച്ചായിരുന്നു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ കേഡര്‍ റൈറ്റ്സ് റിട്രീവല്‍ കഴകം നേതാവുമായ ഒ പനീര്‍സെല്‍വവും മുഖ്യമന്ത്രി എം കെ സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഒപിഎസ്സിന്റെ മകനും ഒപ്പമുണ്ടായിരുന്നു.

O Panneerselvam meets Tamil Nadu Chief Minister M K Stalin
'കോണ്‍ഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ആത്മഹത്യാപരം; മുസ്ലീങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല; ലീഗ് കുടപിടിക്കുന്നു'

നടനും രാഷ്ട്രീയ നേതാവുമായിരുന്ന വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ ഡിഎംകെ നയിക്കുന്ന സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ നടന്ന കൂടിക്കാഴ്ച തമിഴകത്ത് പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. ഒ പനീര്‍സെല്‍വത്തെയും മുന്നണിയില്‍ എത്തിക്കാന്‍ ഡിഎംകെ നീക്കം നടത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്‍ഡിഎയില്‍ ചേരാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാമോ എന്ന് പനീര്‍സെല്‍വത്തിനോട് സ്റ്റാലിന്‍ ആരാഞ്ഞതായാണ് വിവരം. സ്റ്റാലിനുമായി അകല്‍ച്ചയില്ലെന്ന നിലയിലാണ് പനീര്‍സെല്‍വത്തിന്റെയും പ്രതികരണം.

O Panneerselvam meets Tamil Nadu Chief Minister M K Stalin
'പള്ളികള്‍ക്ക് ബാബറി മസ്ജിദ് എന്നു പേരിടുന്നതു തടയണം', ഹര്‍ജി സുപ്രീം കോടതി തള്ളി

ഡിഎംകെയെയും സ്റ്റാലിന്റെ ഭരണത്തെയും പുകഴ്ത്തുന്ന നിലപാട് ആയിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം പനീര്‍സെല്‍വം സ്വീകരിച്ചത്. തമിഴ്‌നാട്ടില്‍ ഡിഎംകെ ഭരണം തുടരും. സ്റ്റാലിനെ കണ്ടത് അഭിനന്ദിക്കാന്‍ ആണെന്നുമാണ് പനീര്‍സെല്‍വം വിശദീകരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

Former Chief Minister O. Panneerselvam met Chief Minister M.K. Stalin at the Tamil Nadu Legislative Assembly premises.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com