തൃണമൂല്‍ വിമത എംപിമാരെ യോഗത്തിന് വിളിച്ചു; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

പാര്‍ലമെന്റിലെ വെബ്‌സൈറ്റില്‍ പേരുപോലുമില്ലാത്ത പാര്‍ട്ടിയെ യോഗത്തിലേക്ക് ക്ഷണിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്
Opposition Boycotts All-Party Meeting
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ച് പുറത്തേക്ക് വരുന്ന പ്രതിപക്ഷ കക്ഷി അംഗങ്ങൾ മാധ്യമങ്ങളെ കാണുന്നു X
Updated on
1 min read

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പ്രതീകാത്മകമായി ബഹിഷ്‌കരണം നടത്തിയ ശേഷം പ്രതിപക്ഷം യോഗത്തിലേക്ക് തിരിച്ചെത്തി. മമത ബാനര്‍ജിയുടെ പാര്‍ട്ടിയിലെ 20 ഓളം വിമത സഭാംഗങ്ങള്‍ ഉള്‍പ്പെട്ട നാഷണലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍സിപിഐ) എങ്ങനെ സര്‍വകക്ഷി യോഗത്തിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷം ചോദിച്ചു. പാര്‍ലമെന്റിലെ വെബ്‌സൈറ്റില്‍ പേരുപോലുമില്ലാത്ത പാര്‍ട്ടിയെ യോഗത്തിലേക്ക് ക്ഷണിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. വെബ്സൈറ്റില്‍ ഇപ്പോഴും ഈ എംപിമാരെ തൃണമൂല്‍ അംഗങ്ങളായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നാളെ പാര്‍ലമെന്റില്‍ വര്‍ഷകാലസമ്മേളനം ആരംഭിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാരിനേയും ബിജെപിയേയും പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, കൂറുമാറിയവരുടെയും പുതിയ രാജ്യസഭാംഗങ്ങളുടെയും പിന്തുണയോടെ അംഗബലം കൂട്ടിയതാണ് എന്‍ഡിഎയുടെ കരുത്ത്. തൃണമൂലിലെ വിമതരും ഉദ്ധവ് വിഭാഗം ശിവസേനയിലെയും ആംആദ്മി പാര്‍ട്ടിയിലെയും ഒരുവിഭാഗം എംപിമാരും എന്‍ഡിഎ പക്ഷത്താണ്.

Opposition Boycotts All-Party Meeting
ബംഗാളിൽ തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ അഞ്ചുനില ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു
Opposition Boycotts All-Party Meeting
'അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ്: അടിയന്തര അന്വേഷണം വേണം, ഇന്ത്യയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്'; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുലും ഖാര്‍ഗെയും
Opposition Boycotts All-Party Meeting
നഗ്നയായി ക്ഷേത്രത്തിൽ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തിലേക്ക് ചാടി ആത്മഹത്യ ചെയ്തു; ദേവീവിഗ്രഹത്തിനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
Summary

Opposition Boycotts All-Party Meeting : The opposition boycotted the all-party meeting ahead of the Monsoon Session in a major protest against the invitation extended to rebel Trinamool MPs. Learn about the issues set to create a stormy start to the parliamentary session

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com