സ്റ്റൗവില്‍ നിന്ന് വിഷപ്പുക; അമ്മയും നാലു മക്കളും ശ്വാസംമുട്ടി മരിച്ചു

കഠിനമായ തണുപ്പ് കാരണം ഇത് മുറിയില്‍ കത്തിച്ചുവെക്കുകയായിരുന്നു എന്നാണ് കരുതുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: സ്റ്റൗവില്‍ നിന്ന് വിഷപ്പുക ശ്വസിച്ച് ഡല്‍ഹിയില്‍ അമ്മയും നാല് മക്കളും മരിച്ചു. സീമാപുരിയിലെ അപാര്‍ട്മെന്റിലെ അഞ്ചാം നിലയിലെ ഫ്ളാറ്റില്‍ ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മോഹിത് കാലിയ എന്നയാളുടെ ഭാര്യ രാധ (30) യും നാല് മക്കളുമാണ് മരിച്ചത്.

വീട്ടിനുള്ളില്‍ ബോധാവസ്ഥയില്‍ അഞ്ചു പേരെയും കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോള്‍ അമ്മയും മൂന്നു മക്കളും മരിച്ചിരുന്നു. ഏറ്റവും ചെറിയ കുഞ്ഞിന് ജീവനുണ്ടായിരുന്നെന്നും എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായും പൊലീസ് പറഞ്ഞു.

ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കരി ഉയോഗിച്ചുള്ള 'അംഗിതി' എന്ന പ്രത്യേകതരം അടുപ്പാണ് വീട്ടിലുണ്ടായിരുന്നത്. കഠിനമായ തണുപ്പ് കാരണം ഇത് മുറിയില്‍ കത്തിച്ചുവെക്കുകയായിരുന്നു എന്നാണ് കരുതുന്നത്. വായുസഞ്ചാരമില്ലാത്ത ചെറിയ മുറിയില്‍ അടുപ്പില്‍നിന്നുള്ള വിഷവാതകം പടരുകയും അതു ശ്വസിക്കുകയും ചെയ്തതാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം.

അമര്‍പാല്‍ സിങ് എന്ന ആളാണ് ഫ്ളാറ്റിന്റെ ഉടമസ്ഥനെന്നും മോഹിത് കാലിയയും ഭാര്യയും നാല് മക്കളും അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com