മുഖം മറയ്ക്കും, പേര് വെളിപ്പെടുത്തില്ലെന്ന് ഉറപ്പുനല്‍കി; യുവതിയുടെ പോണ്‍ വീഡിയോ പകര്‍ത്തി; ചൂഷണം ചെയ്ത് നിര്‍മ്മാതാവ്; ഒളിവില്‍

ചിത്രീകരണത്തിന് മുന്‍പ് മദ്യം നല്‍കിയ ശേഷം തന്റെ സമ്മതമില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് യുവതി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഹൈദരബാദ്:  പോണ്‍ സിനിമയില്‍ അഭിനയിപ്പിച്ചതിന് പിന്നാലെ, ചൂഷണം ചെയ്ത് പണം തട്ടിയെടുത്തതായി യുവതിയുടെ പരാതി. ചിത്രീകരണത്തിനിടെ തന്റെ പേരുവെളിപ്പെടുത്തില്ലെന്നും മുഖം മറയ്ക്കുമെന്നും നിര്‍മ്മാതാവ് ഉറപ്പുനല്‍കിയിരുന്നെന്നും യുവതി ആരോപിക്കുന്നു. ഹൈദരബാദ് സ്വദേശിനിയായ യുവതിയാണ് വിശാഖപ്പട്ടണത്തുള്ള നിര്‍മ്മാതാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

തന്റെ വെബ് സൈറ്റിലേക്കായി പോണ്‍ സിനിമയില്‍ അഭിനയിക്കാനുള്ള ഓഫറുമായാണ് കേശവ എന്നയാള്‍ തന്നെ സമീപിച്ചതെന്ന് യുവതി പറയുന്നു. വീഡിയോയില്‍ മുഖം മറയ്ക്കുമെന്ന് നിര്‍മ്മാതാവ് ഉറപ്പ് നല്‍കിയിരുന്നു. പണത്തിന്റെ  അത്യാവശ്യമുള്ളതുകൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് മാസം രണ്ടാമത്തെ ആഴ്ച പഞ്ചഗുട്ടയിലെ ഒരു ഹോട്ടലില്‍ വച്ച് ചിത്രീകരണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു.

ഷൂട്ടിങിന് മുന്‍പായി കേശവ തനിക്ക് മദ്യം നല്‍കിയിരുന്നതായും, സമ്മതമില്ലാതെ ഉപാധികള്‍ ലംഘിച്ച് ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായും യുവതി പറയുന്നു. തന്നെ ചൂഷണം ചെയ്യുന്നതിനായി ബോധപൂര്‍വം അയാള്‍ ഇത്തരത്തില്‍ ഒരു കെണിയൊരുക്കുയായിരുന്നെന്നും യുവതി പറയുന്നു.ചിത്രീകരണത്തിന് പിന്നാലെ പണം ആവശ്യപ്പെട്ട് കേശവ തന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നറിയിച്ചതോടെ ഭയന്ന് 15,000 രൂപ നല്‍കി. പിന്നീട് ഒരു ലക്ഷം നല്‍കണമെന്ന് കേശവ ആവശ്യപ്പെട്ടതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ പ്രതിക്കെതിരെ കേസ് എടുത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒളിവിലായ പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com