ബിഹാറില്‍ പ്രതിപക്ഷ മഹാസഖ്യത്തിന് തിരിച്ചടി; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടക്കം മൂന്നുപേര്‍ ബിജെപിയില്‍

ജെഡിയു-ബിജെപി സര്‍ക്കാരിന്റെ അംഗബലം 132 ആയി ഉയര്‍ന്നു
രാഹുൽ ​ഗാന്ധിയും  തേജസ്വി യാദവും
രാഹുൽ ​ഗാന്ധിയും തേജസ്വി യാദവും ഫയൽ
Updated on
1 min read

പട്‌ന: ബിഹാറില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് കനത്ത തിരിച്ചടി. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ആര്‍ജെഡി എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിതീഷ് കുമാരിന്റെ നേതൃത്വത്തിലുള്ള ജെഡിയു-ബിജെപി സര്‍ക്കാരിന്റെ അംഗബലം 132 ആയി ഉയര്‍ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് എംഎല്‍എമാരായ മുരാരി പ്രസാദ് ഗൗതം, സിദ്ധാര്‍ത്ഥ് സൗരവ്, ആര്‍ജെഡി എംഎല്‍എ സംഗീതകുമാരി എന്നിവരാണ് ബിജെപിക്കൊപ്പം ചേര്‍ന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരിക്കൊപ്പമെത്തിയ ഇവര്‍ ട്രഷറി ബെഞ്ചിലാണ് ഇരുന്നത്.

രാഹുൽ ​ഗാന്ധിയും  തേജസ്വി യാദവും
ഇഡിക്ക് ആരെയും ചോദ്യം ചെയ്യാം, സമന്‍സ് ലഭിച്ചാല്‍ നിയമപരമായി പ്രതികരിക്കണമെന്നു സുപ്രീംകോടതി

മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിജയിച്ച ഫെബ്രുവരി 12 ന് നടന്ന വിശ്വാസ വോട്ടിനിടെ മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ ഭരണ പക്ഷത്തേക്ക് ചുവടുമാറിയതിന്റെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം. 243 അംഗ അസംബ്ലിയില്‍ ഭൂരിപക്ഷമായ 122- സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എംഎല്‍എമാര്‍ ഭരണപക്ഷ ക്യാമ്പിലേക്ക് പോയത് പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com