ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയത് എന്തുകൊണ്ട്? സുപ്രീം കോടതി വിധിയിലെ വിശദാംശങ്ങള്‍

കള്ളപ്പണം തടയുക എന്ന പേരില്‍ വിവരാവകാശ നിയമത്തെ മറികടക്കാനാകില്ല
ഇലക്ടറല്‍ ബോണ്ട് പദ്ധതി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പറയുന്നു
ഇലക്ടറല്‍ ബോണ്ട് പദ്ധതി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പറയുന്നുവീഡിയോ ദൃശ്യത്തിൽ നിന്ന്
Updated on
1 min read

ന്യൂഡല്‍ഹി: വിവരങ്ങള്‍ രഹസ്യമാക്കുന്നത് വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ടറല്‍ ബോണ്ട് സുപ്രീംകോടതി റദ്ദാക്കിയത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്. വിവരങ്ങള്‍ രഹസ്യാത്മകമാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍ ഇവയാണ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടനത്തെയും ബാധിക്കുന്ന, പൗരന്മാരുടെ അറിയാനുള്ള അവകാശത്തെ ഇലക്ടറല്‍ ബോണ്ട് പദ്ധതി ലംഘിക്കുന്നു.

ഇലക്ട്രല്‍ സ്‌കീമിന്റെ ക്ലോസ് 7(4)(1)ല്‍ സ്വീകരിച്ച നടപടി ഏറ്റവും കുറഞ്ഞ നിയന്ത്രണ നടപടിയാണെന്ന് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല.

സംഭാവനകള്‍ രഹസ്യമാക്കിയ ആദായ നികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തിയ ഭേദഗതികള്‍ സുപ്രീം കോടതി റദ്ദാക്കി.

ബോണ്ടുകളുടെ വിതരണം ഉടന്‍ നിര്‍ത്തിവെക്കണം. മൂന്നാഴ്ചയ്ക്കകം ബോണ്ടുകളുടെ വിവരം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

2019 ഏപ്രില്‍ 12 മുതല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പണമാക്കി മാറ്റിയ ബോണ്ടുകളുടെ വിവരങ്ങള്‍ മാര്‍ച്ച് ആറിനകം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. 2024 മാര്‍ച്ച് 31 ന് കമ്മീഷന്‍ വെബ്‌സൈറ്റില്‍ ഇത് പരസ്യപ്പെടുത്തണം.

സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങള്‍, കറന്‍സി മൂല്യം, പണമായി മാറ്റി നല്‍കിയത് അടക്കം മറ്റു വിവരങ്ങളെല്ലാം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം.

പണമാക്കി മാറ്റാത്ത ബോണ്ടുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ 15 ദിവസത്തിനുള്ളില്‍ തിരിച്ചു നല്‍കണം. ബോണ്ട് വാങ്ങിയവര്‍ക്ക് ബാങ്കുകള്‍ തിരിച്ചു നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു.

ഇലക്ടറല്‍ ബോണ്ടിനായി ജനപ്രാതിനിധ്യ (ആര്‍പി) നിയമത്തിലെ സെക്ഷന്‍ 29 സി, ആദായനികുതി നിയമങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ അസാധുവാണെന്ന് കോടതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കള്ളപ്പണം തടയുക എന്ന പേരില്‍ വിവരാവകാശ നിയമത്തെ മറികടക്കാനാകില്ല. കള്ളപ്പണം തടയാന്‍ മറ്റു മാര്‍ഗങ്ങളുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ഇലക്ടറല്‍ ബോണ്ട് പദ്ധതി അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയെ സഹായിക്കും. രാഷ്ട്രീയത്തിലെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ സഹായിക്കുമെന്ന അവകാശവാദത്തിന്റെ പേരില്‍ പദ്ധതിയെ ന്യായീകരിക്കാനാവില്ല.

കോര്‍പ്പറേറ്റ് രാഷ്ട്രീയ ധനസഹായം അനുവദിക്കുന്ന കമ്പനി നിയമത്തിലെ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. 2017-ല്‍ കമ്പനി നിയമത്തിലെ ഭേദഗതിക്ക് മുമ്പ്, ഇന്ത്യയിലെ നഷ്ടമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ അനുവാദമില്ലായിരുന്നു എന്നും സുപ്രീംകോടതി.

ഇലക്ടറല്‍ ബോണ്ട് പദ്ധതി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പറയുന്നു
കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി; ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി

രാഷട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രധാന വിധിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. വിവരങ്ങള്‍ രഹസ്യമാക്കുന്നത് വിവരാവകാശ നിയമത്തിന്റെ ലംഘനമാണ്. കമ്പനികളേയും വ്യക്തികളേയും ഒരേപോലെ പരിഗണിക്കുന്ന നിയമഭേദഗതി ഏകപക്ഷീയമാണെന്നും കോടതി വിലയിരുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com