നിയമവിധേയമായി പ്രവര്‍ത്തിക്കൂ; രാമക്ഷേത്ര പ്രതിഷ്ഠാ സംപ്രേഷണ വിലക്കില്‍ തമിഴ്‌നാടിനോട് സുപ്രീംകോടതി

വാക്കാലുള്ള നിര്‍ദേശം പാലിക്കാന്‍ ആരും ബാധ്യസ്ഥരല്ലെന്ന്  കോടതി ചൂണ്ടിക്കാട്ടി
സുപ്രീംകോടതി/ ഫയല്‍ ചിത്രം
സുപ്രീംകോടതി/ ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുന്നത് വിലക്കിയെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചു. വാക്കാലുള്ള നിര്‍ദേശപ്രകാരമല്ല, നിയമപ്രകാരം പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. അയോധ്യയിലെ ക്ഷേത്രപ്രതിഷ്ഠയോട് അനുബന്ധിച്ച് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തുന്നതും, പ്രാണപ്രതിഷ്ഠാ ചടങ്ങ് തല്‍സമയം സംപ്രേഷണം ചെയ്യുന്നതും വാക്കാല്‍ വിലക്കിക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ജനുവരി 20 ന് നിര്‍ദേശം നല്‍കിയെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. 

തമിഴ്‌നാട് സര്‍ക്കാരിനെതിരെ വിനോജ് എന്നയാളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രത്യേക പൂജകള്‍ മാത്രമല്ല, അന്നദാനം, ഭജനുകള്‍ തുടങ്ങിയവയും വിലക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, ഹര്‍ജി രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നുമായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.  

വാക്കാലുള്ള നിര്‍ദേശം പാലിക്കാന്‍ ആരും ബാധ്യസ്ഥരല്ലെന്ന് വാദത്തിനിടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിസ്സാര കാരണം പറഞ്ഞ് വിലക്കേര്‍പ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഈ മാസം 29 ലേക്ക് മാറ്റി. അടുത്ത തവണ പരിഗണിക്കുന്നതിന് മുമ്പായി ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com