കന്യാകുമാരി: തർക്കത്തിനും വാക്കേറ്റത്തിനുമൊടുവിൽ കാമുകൻ കാമുകിയുടെ തലക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കന്യകുമാരി ജില്ലയിലാണ് സംഭവം. മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി ബർജിൻ ജോഷ്വ എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. കാമുകി ഡെനിഷയെ വെട്ടി പരിക്കേൽപ്പിച്ച ശേഷമാണ് ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.
കന്യകുമാരി ജില്ലയിലെ മടിച്ചൽ സ്വദേശി വിജയകുമാറിന്റെ മകളാണ് 23 കാരിയായ ഡെനിഷ. മാർത്താണ്ഡത്തിന് സമീപം സ്വകാര്യ കോളേജ് വിദ്യാർത്ഥികളായിരുന്നു ഡെനിഷയും ബർജിനും. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ രണ്ട് മാസം മുമ്പ് ഡെനിഷ ബന്ധത്തിൽ നിന്ന് പിന്മാറി.
ഡെനിഷ സംസാരിക്കാതായതോടെ മനോവിഷമത്തിൽ ആയിരുന്നു ബർജിൻ. പലവഴിക്കും പിണക്കം മാറ്റാൻ ബർജിൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തമ്മിൽ നേരിട്ട് സംസാരിച്ചു പിരിയാം എന്നും തന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് മടക്കിത്തരാമെന്നു പറഞ്ഞാണ് ബെർജിൻ, യുവതിയെ മാർത്താണ്ഡത്ത് വിളിച്ചുവരുത്തിയത്.
സംസാരത്തിനിടെ വാക്കേറ്റം ഉണ്ടായി. കയ്യിൽ കരുതിയ വെട്ടുകത്തിയെടുത്ത് യുവതിയെ ഇയാൾ വെട്ടി. ഡെനീഷയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ബർജിൻ ബൈക്കുമായി രക്ഷപ്പെട്ടു. അടുത്തുള്ള റെയിൽവേ ട്രാക്കിന് സമീപം വെച്ച് അതുവഴി കടന്നുവന്ന ട്രെയിനിന്ന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഡെനീഷ നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates