'തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കുറഞ്ഞത് 85 സീറ്റുകള്‍ നേടും; മനുഷ്യരുടെ ചിന്തയെ നിയന്ത്രിക്കാന്‍ എഐയെ അനുവദിച്ചാല്‍ ആപത്ത്'

വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് കുറഞ്ഞത് 85 സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍
Shashi Tharoor
Shashi Tharoorഎക്സ്പ്രസ്
Updated on
2 min read

ചെന്നൈ: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് കുറഞ്ഞത് 85 സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ സാധ്യതയാണ് ഉള്ളത്. പ്രചാരണ രംഗത്ത് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണം യുഡിഎഫിന് അനുകൂലമാണെന്നും ശശി തരൂര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച തിങ്ക്എഡു കോണ്‍ക്ലേവിന്റെ 14-ാമത് പതിപ്പില്‍ 'Why Liberal Arts Matter' എന്ന വിഷയത്തെ ആസ്പദമാക്കി മുതിര്‍ന്ന പത്രപ്രവര്‍ത്തക കാവേരി ബംസായിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സഖ്യത്തിന് കുറഞ്ഞത് 85 സീറ്റുകള്‍ പ്രവചിക്കുന്ന അഭിപ്രായ സര്‍വേകളെ ഉദ്ധരിച്ചാണ് ശശി തരൂരിന്റെ അവകാശവാദം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് പതിറ്റാണ്ടിലേറെയായി കേരളം മാറിമാറി വന്ന സര്‍ക്കാരുകളാണ് ഭരിച്ചിരുന്നത്. കഴിഞ്ഞ തവണ മാത്രമാണ് ഇതില്‍ മാറ്റം വന്നത്. ഇടതുപക്ഷം തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ വന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണം എന്ന തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണെന്നും പാര്‍ലമെന്റിലെ തന്റെ റോളിലാണ് താന്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശശി തരൂര്‍.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് മാത്രമാണ് പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മത്സരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചതായും ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പേരിന്റെ കൂടെ 'm' എന്ന അക്ഷരം ചേര്‍ക്കാന്‍ ഭരണമുന്നണി നടപടി എടുത്തു എന്നല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല. ഹര്‍ത്താല്‍ നിരോധിക്കുക, നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നടപ്പിലാക്കുക എന്നിവയുള്‍പ്പെടെ സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള സമൂലമായ നടപടികളും അദ്ദേഹം നിര്‍ദ്ദേശിച്ചു. കേരളത്തെ 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കത്തെ വിമര്‍ശിച്ച അദ്ദേഹം, എയിംസ് സ്ഥാപിക്കുക, തീരദേശ മണ്ണൊലിപ്പ് പരിഹരിക്കുക, മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പിന്തുണ നല്‍കുക തുടങ്ങിയ ദീര്‍ഘകാല ആവശ്യങ്ങള്‍ ഇപ്പോഴും നിറവേറ്റപ്പെടുന്നില്ലെന്നും ആരോപിച്ചു.

Shashi Tharoor
'വിദ്യാഭ്യാസ രംഗത്ത് വലതുപക്ഷത്തിന്റേത് വാചക കസര്‍ത്ത്, കേരളവും ഗുജറാത്തും തമ്മിലുള്ള അന്തരം ഇതിന് ഉത്തരം'

പരിമിതമായ തൊഴിലവസരങ്ങള്‍ കാരണം യുവജന കുടിയേറ്റം വര്‍ദ്ധിക്കുന്നതിലും ചില പ്രദേശങ്ങള്‍ 'പ്രേത നഗരങ്ങള്‍' ആയി മാറുന്നതിലും തരൂര്‍ ആശങ്ക പ്രകടിപ്പിച്ചു. ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനം ഉപയോഗപ്പെടുത്തി സമഗ്ര ക്ഷേമത്തിലും വയോജന പരിചരണത്തിലും കേരളത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമായി മാറ്റാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇറാനെതിരായ സൈനിക നീക്കത്തിന് പിന്നില്‍ യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ധന വില ലഘൂകരിക്കുന്നതിന് അംഗീകൃത ഇറാനിയന്‍ എണ്ണ ആഗോള വിപണികളിലേക്ക് തിരികെ കൊണ്ടുവരിക, ഒരു പ്രധാന ഊര്‍ജ്ജ വിതരണക്കാരന്‍ എന്ന നിലയില്‍ റഷ്യയുടെ സ്വാധീനം ദുര്‍ബലപ്പെടുത്തുക, ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവെന്ന നിലയില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കുക തുടങ്ങിയ തന്ത്രപരമായ ലക്ഷ്യങ്ങള്‍ അമേരിക്കയ്ക്ക് ഉണ്ടായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഐ മനുഷ്യ ചിന്തയ്ക്ക് പകരമായി മാറുമെന്നതാണ് തന്റെ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. 'ചിന്താ പ്രക്രിയയെ നിയന്ത്രിക്കാന്‍ അടുത്ത തലമുറ എഐയെ അനുവദിച്ചാല്‍, നമ്മള്‍ വളരെ ദരിദ്രമായ ഒരു ജീവിവര്‍ഗമായി മാറും,'- അദ്ദേഹം പറഞ്ഞു.

Shashi Tharoor
'അന്ന് ആ സ്ത്രീ പറഞ്ഞത് വരയാടുകളുടെ നിലനില്‍പ്പില്‍ നിര്‍ണായകമായി; ജൈവവൈവിധ്യ സംരക്ഷണത്തില്‍ പ്രാദേശിക സമൂഹങ്ങളുടെ പങ്ക് വലുത്'-വിഡിയോ
Summary

ThinkEdu 2026: Tharoor flags AI threat to human thought, stresses value of liberal arts education

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com