

കൊൽക്കത്ത: ബംഗാളിൽ ബോംബ് പൊട്ടിത്തെരിച്ച് രണ്ട് കുട്ടികൾക്ക് പരിക്ക്. എട്ടും പത്തും വീതം വയസുള്ള കുട്ടികൾക്കാണ് പരുക്കേറ്റത്. സൗത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. പന്താണെന്നു കരുതി കുട്ടികൾ ബോംബു കയ്യിലെടുക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് കൂടുതൽ ബോംബുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥർ. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികളും രംഗത്തെത്തി. വിഷയത്തിൽ കൂടുതൽ വിവരങ്ങള്‍ തേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി നിലൻജൻ സന്ധിലിയ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളിൽ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. സംഘർഷത്തിൽ 14 പേർ ബംഗാളിൽ കൊല്ലപ്പെട്ടു. വ്യാപകമായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പോളിങ് ബൂത്തുകളില്‍ ബാലറ്റ് പെട്ടികള്‍ നശിപ്പിച്ചു.
22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates