ബിഹാര്‍ എന്‍ഡിഎ സീറ്റ് വിഭജനത്തര്‍ക്കം; പശുപതി പാരസ് കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവച്ചു

പശുപതി പാരസ്
പശുപതി പാരസ് ട്വിറ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി: ബിഹാറിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക്ജനശക്തി പാര്‍ട്ടി നേതാവ് പശുപതി കുമാര്‍ പാരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. സീറ്റ് വിഭജനത്തില്‍ പാരസിന്റെ പാര്‍ട്ടിക്കു സീറ്റ് നിഷേധിച്ചിരുന്നു.

മോദി വലിയ നേതാവാണെങ്കിലും തന്റെ പാര്‍ട്ടിയോട് കാണിച്ചത് അനീതിയാണെന്ന്, രാജിതീരുമാനം അറിയിച്ചുകൊണ്ട് പാരസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പശുപതി പാരസ്
തര്‍ക്കം രൂക്ഷം; മഹാരാഷ്ട്രയിലും കര്‍ണാടകയിലും എന്‍ഡിഎ സീറ്റു ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍

ലോക് ജനശക്തി പാര്‍ട്ടി സ്ഥാപകന്‍ രാംവിലാസ് പാസ്വാന്റെ സഹോദരനായ പശുപതി പാരസ് പാര്‍ട്ടിയുമായി ഭിന്നിച്ച് രാഷ്ട്രീയ ലോക്ജനശക്തി എന്ന പാര്‍ട്ടിയുണ്ടാക്കുകയായിരുന്നു. സീറ്റ് വിഭജനത്തില്‍ എല്‍ജെപി ചിരാഗ് പാസ്വാന്‍ വിഭാഗത്തിന്, പാരസിന്റെ സിറ്റിങ് സീറ്റായ ഹാജിപൂര്‍ ഉള്‍പ്പെടെ അഞ്ചു സീറ്റാണ് നല്‍കിയത്. ആകെയുള്ള 40ല്‍ ബിജെപി 17 സീറ്റില്‍ മത്സരിക്കും. ജെഡിയുവിന് 16 സീറ്റാണുള്ളത്. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഓരോ സീറ്റ് നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com