

കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളിൽ ഉടലെടുത്ത രാഷ്ട്രിയ സംഘർഷങ്ങൾ തുടരുന്നു. സംഘർഷങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. നൂറോളം പാർട്ടി ഓഫീസുകൾ തൃണമൂൽ പ്രവർത്തകർ തകർത്തതായി ബിജെപി ആരോപിച്ചു.
തിങ്കളാഴ്ച രാത്രി വടക്കൻ ജില്ലയായ ബർദമാൻ ജില്ലയിലുണ്ടായ സംഘർഷത്തിലാണ് നാല് പേർ മരിച്ചത്. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് കേന്ദ്രം വിശദീകരണം തേടി.
എബിവിപി സംസ്ഥാന കമ്മറ്റി ഓഫീസുകൾക്ക് നേരെ കൊൽക്കത്തയിൽ ആക്രമണമുണ്ടായി. പരിക്കേറ്റ പ്രവർത്തകരെ കാണാനും സംഘർഷ സാധ്യത വിലയിരുത്താനുമായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ബംഗാളിൽ എത്തും.
സംഘർഷങ്ങൾ അവസാനിപ്പിക്കണം എന്ന മമതയുടെ ആഹ്വാനത്തിന് ശേഷവും ആക്രമണ സംഭവങ്ങൾ തുടരുകയായിരുന്നു. ബംഗാളിലുണ്ടായ ആക്രമണങ്ങളെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. സിപിഎം ഓഫീസുകൾക്ക് നേരേയും സിപിഎം പ്രവർത്തകരുടെ വീടിന് നേരേയും ആക്രമണം ഉണ്ടായതായി സിപിഎമ്മും ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates