

ഹൈദരാബാദ്: ഒരു വയസ് പ്രായമുള്ള പെണ്‍ കുഞ്ഞിനെ അമ്മ, കൊന്ന് ഓടയില്‍ തള്ളി. കൊലപാതകം മറച്ചു പിടിക്കാന്‍ പൊലീസിനെ കള്ളക്കഥ പറഞ്ഞ് വിശ്വസിപ്പിക്കാനും സത്രീ ശ്രമിച്ചു. തെലങ്കാനയിലെ ജാന്‍ഗോനിലാണ് ഞെട്ടിക്കുന്ന ക്രൂരത.
ജനിച്ചപ്പോള്‍ മുതല്‍ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുഞ്ഞാണ് മരിച്ചത്. സ്ത്രീക്ക് ഈ കുട്ടിയെ കൂടാതെ രണ്ട് കുട്ടികള്‍ കൂടിയുണ്ട്. എറ്റവും ഇളയ കുട്ടിയെയാണ് അമ്മ കൊലപ്പെടുത്തിയത്.
കുട്ടിയുടെ ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും അതിനിടെ കുട്ടി ഓടയില്‍ തെറിച്ചു വീണു മരിക്കുകയായിരുന്നുവെന്നുമാണ് അമ്മ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സ്ത്രീ പറയുന്നത് കള്ളമാണെന്ന് പൊലീസ് മനസിലാക്കി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
അമ്മ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് പറയുന്നു. ശാരീരിക അവശതകളുള്ള കുഞ്ഞുമായി ജീവിക്കാന്‍ സാധിക്കില്ലെന്ന കാരണമാണ് അവരെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ആഭരണം തട്ടിപ്പറിച്ചതടക്കമുള്ള കള്ളക്കഥ സ്ത്രീ പറഞ്ഞതെന്നും പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates