തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയില്‍; യുവതിയുടെ മൃതദേഹഭാഗങ്ങള്‍ 14 പ്ലാസ്റ്റിക് ബാഗുകളിലാക്കി ഉപേക്ഷിച്ചു; അന്വേഷണം

യുവതിയെ തിരിച്ചറിഞ്ഞതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ അതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു
Woman's dismembered body found in bags in Karnataka's Tumakuru .
Woman's dismembered body found in bags in Karnataka's Tumakuru .പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളൂരു: തലയും കൈകാലുകളും കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ കൊരട്ടഗെരയിലെ കൊലാല ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹഭാഗങ്ങള്‍ അടങ്ങിയ ഏഴ് പ്ലാസ്റ്റിക് ബാഗുകള്‍ ആദ്യം വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലില്‍ തലയും മറ്റ് ഭാഗങ്ങളും അടങ്ങിയ ഏഴ് ബാഗുകള്‍ കൂടി കണ്ടെത്തുകയായിരുന്നു.

Woman's dismembered body found in bags in Karnataka's Tumakuru .
ഭാര്യയുടെ വസ്ത്രധാരണം, പാചകവൈദഗ്ധ്യം എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ക്രൂരതയായി കണക്കാക്കാനാവില്ല: ബോംബെ ഹൈക്കോടതി

യുവതിയെ തിരിച്ചറിഞ്ഞതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ അതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് തിരച്ചില്‍ നടത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

Woman's dismembered body found in bags in Karnataka's Tumakuru .
അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി; സംസ്ഥാനത്ത് നിന്ന് ഏഴ് പാര്‍ട്ടികള്‍ പട്ടികയില്‍

കാറിലെത്തിയാണ് കൊലപാതകികള്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സമീപപ്രദേശങ്ങളില്‍ നിന്നാണ് മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ മറ്റ് എവിടയോ വച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന്റെ മുഴുവന്‍ ഭാഗവും കണ്ടെടുക്കാനായിട്ടില്ല.

Summary

Woman's dismembered body found in bags in Karnataka's Tumakuru .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com