കാമുകന്റെ മോഹനവാഗ്ദാനങ്ങളില്‍ മയങ്ങി, ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടു; യുവതിയുടെ ആഭരണങ്ങളുമായി കാമുകന്‍ മുങ്ങി

പുതിയ ഒരു ജീവിതം തുടങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ച് യുവതിയെ ഭര്‍ത്താവില്‍ നിന്നകറ്റിയ ശേഷം സ്വര്‍ണാഭരണങ്ങളുമായി യുവാവ് കടന്നു
കാമുകന്റെ മോഹനവാഗ്ദാനങ്ങളില്‍ മയങ്ങി, ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടു; യുവതിയുടെ ആഭരണങ്ങളുമായി കാമുകന്‍ മുങ്ങി
Updated on
1 min read

കൊല്‍ക്കത്ത:  പുതിയ ഒരു ജീവിതം തുടങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ച് യുവതിയെ ഭര്‍ത്താവില്‍ നിന്നകറ്റിയ ശേഷം സ്വര്‍ണാഭരണങ്ങളുമായി യുവാവ് കടന്നു. പ്രണയം നടിച്ച് യുവതിയെ വഞ്ചിച്ച് ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണാഭരണങ്ങളുമായി കടന്ന യുവാവിന് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

കൊല്‍ക്കത്തയിലാണ് സംഭവം. ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ യുവതിയുടെ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായാണ് യുവാവ് കടന്നത്. ഓഗസ്റ്റില്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയാണ് യുവാവ് വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയെ പരിചയപ്പെടുന്നത്. പൊലീസുകാരനാണ് എന്ന് പറഞ്ഞാണ് യുവാവ് പരിചയപ്പെടുത്തിയത്.യുവതിയുമായി പ്രണയത്തിലായ ശേഷം ഒരുമിച്ച് ജീവിക്കണമെന്നും പുതിയ ഒരു ജീവിതം തുടങ്ങാന്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.

ഇത് പ്രകാരം കഴിഞ്ഞയാഴ്ച ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്, ആഭരണങ്ങളെടുത്ത് യുവതി വീടുവിട്ടു. യുവതിക്കൊപ്പം യുവാവ് നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ ഇരുചക്രവാഹനത്തില്‍ കറങ്ങി നടന്നു. യുവതി വീടുവിട്ടത് ഭര്‍ത്താവ് അറിഞ്ഞെന്നും വീട്ടില്‍ ആകെ പ്രശ്‌നമാണെന്നും യുവാവ് യുവതിയെ ധരിപ്പിച്ചു. അനന്തപൂരിനടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ യുവതിയെ ഇറക്കിയ ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഇവയുമായി യുവാവ് സ്ഥലം വിട്ടെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവ് എത്തിയില്ല. രാത്രി പത്ത് മണിക്ക് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് യുവതിയെ കണ്ടെത്തി. കാര്യങ്ങള്‍ മനസ്സിലാക്കിയ യുവതിയെ വീട്ടിലെത്തിച്ചു. യുവതിയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com