ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രം; നടപടികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

8500 കോടി രൂപ ചെലവു വരുന്ന ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്
ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രം; നടപടികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
Updated on
1 min read

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 8500 കോടി രൂപ ചെലവു വരുന്ന ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കുന്നതിനുളള നടപടികള്‍ ആരംഭിക്കും. രാജ്യത്ത് സ്ഥിരമായി താമസിക്കുന്ന ജനങ്ങളുടെ കണക്കെടുപ്പാണ് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ആറുമാസ കാലയളവില്‍ തുടര്‍ച്ചയായി ഒരു പ്രദേശത്ത് താമസിക്കുന്നവരെയാണ് സ്ഥലവാസിയായി പരിഗണിക്കുക. അടുത്ത ആറുമാസമോ അതില്‍ കൂടുതല്‍ കാലമോ ഒരു പ്രദേശത്ത് താമസിക്കാന്‍ ഉദ്ദേശിക്കുന്നവരെയും ഈ ഗണത്തില്‍പ്പെടുത്തും.

2010ലെ ഡേറ്റയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ അടിസ്ഥാനം. 2011ലെ സെന്‍സെസിന്റെ ഭാഗമായുളള വീടുകളുടെ പട്ടികയും ഇതിനായി ഉപയോഗിക്കും. 2015ല്‍ വീടുകള്‍ തോറും സര്‍വ്വേ നടത്തി ഈ ഡേറ്റ പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഡിജിറ്റല്‍വത്കരണവും പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിന്റെ പരിഷ്‌കരണമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഇതിന്റെ ഒപ്പം 2021ലെ സെന്‍സെസിന്റെ ഭാഗമായി വീടുകളുടെ പട്ടിക പരിഷ്‌കരിക്കുന്നതിനുളള നടപടികളും ആരംഭിക്കും. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവിലാണ് ഇതിനാവശ്യമായ ഡേറ്റ സമാഹരണം നടക്കുക. വീടുകള്‍ തോറും സര്‍വ്വേ നടത്തിയാണ് ഡേറ്റ സമാഹരിക്കുക. അസം ഒഴികെയുളള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രിലില്‍ നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക തലം മുതല്‍ ദേശീയ തലം വരെ നീണ്ടുനില്‍ക്കുന്നതാണ്  ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കുന്ന നടപടി. 1955ലെ പൗരത്വ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com