കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിലായി. ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സ്ഥാനാർഥി നിലഞ്ജൻ റോയിയെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. റോയിക്കെതിരേ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.
ഏപ്രിൽ 26-നായിരുന്നു സംഭവം. ബിജെപി പ്രവർത്തകർ മോശമായി പെരുമാറിയെന്നു പരാതി നൽകാൻ റോയിയുടെ ഫാൽത്തയിലെ വീട്ടിൽ ചെന്ന 17-കാരിയാണ് പീഡനത്തിനിരയായത്. അടുത്തദിവസംതന്നെ അവർ പൊലീസിൽ പരാതി നൽകി. പൊലീസ് മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തുവെങ്കിലും പ്രതിയെ അറസ്റ്റുചെയ്യുന്നതിൽ അലംഭാവം കാണിച്ചു എന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൻ അനന്യ ചാറ്റർജി വിശദീകരിച്ചു.
റോയിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, മമതാ ബാനർജിയുടെ അനന്തരവനും എതിർ സ്ഥാനാർഥിയുമായ അഭിഷേക് ബാനർജിയുടെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് റോയി ആരോപിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ തൃണമൂൽ കോൺഗ്രസ് തെറ്റായ കേസ് എടുത്തിരിക്കുകയാമെന്ന് ബിജെപി സംസ്താന വൈസ് പ്രസിഡന്റ് ജയപ്രകാശ് മജുംദാർ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates