ഫെയ്‌സ്ബുക്ക് വിവാദം; രാഹുലിനും തരൂരിനും എതിരെ ബിജെപിയുടെ അവകാശലംഘന നോട്ടീസ്

പാര്‍ലമെന്ററി നടപടിക്രമത്തിന്റെ മാന്യത, ധാര്‍മ്മികത, അടിസ്ഥാന തത്ത്വങ്ങള്‍ എന്നിവയുടെ എല്ലാ പരിധികളും ലംഘിച്ചുവെന്നും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിച്ചുവെന്നും കാണിച്ചാണ് നോട്ടീസ് 
ഫെയ്‌സ്ബുക്ക് വിവാദം; രാഹുലിനും തരൂരിനും എതിരെ ബിജെപിയുടെ അവകാശലംഘന നോട്ടീസ്
Updated on
1 min read

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിമാരായ ശശി തരൂരിനും രാഹുല്‍ ഗാന്ധിക്കും എതിരെ പാര്‍ലമെന്റില്‍ ബിജെപിയുടെ അവകാശലംഘന നോട്ടീസ്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് നോട്ടീസ് നല്‍കിയത്. പാര്‍ലമെന്ററി നടപടിക്രമത്തിന്റെ മാന്യത, ധാര്‍മ്മികത, അടിസ്ഥാന തത്ത്വങ്ങള്‍ എന്നിവയുടെ എല്ലാ പരിധികളും ലംഘിച്ചുവെന്നും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിച്ചുവെന്നും കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

നേരത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ നിഷികാന്ത് ദുബെയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് എംപിയും കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഫെയ്‌സ്ബുക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ച വിഷയങ്ങളേയും തീരുമാനത്തേയും അപഹസിക്കുന്ന രീതിയില്‍ ബിജെപി എംപി സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിച്ചുവെന്ന് തതൂര്‍ പറഞ്ഞു. 

ഫെയ്‌സ്ബുക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ പാനല്‍ യോഗം വിളിക്കാനുള്ള തീരുമാനത്തെ അവഹേളിക്കുന്ന തരത്തിലാണ് ദുബെ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് തരൂര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ദുബെയുടെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ തന്റെ പദവിയെ മാത്രമല്ല പൊതുതാല്‍പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സ്ഥാപനത്തിനാണ് അപമാനമുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഫെയ്‌സ്ബുക്ക് ബിജെപി അനുകൂലമായി പ്രവര്‍ത്തിക്കുന്നെന്നും വിദ്വേഷ പ്രചാരണം തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ വാര്‍ത്ത വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും ശശി തരൂരും ബിജെപിക്കും ഫെയ്‌സ്ബുക്കിനും എതിരെ രംഗത്ത് വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com