മദ്യത്തിനൊപ്പം ടച്ചിങ്സിന് താറാവിറച്ചി കൊണ്ടു വന്നില്ല; യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

മദ്യത്തിനൊപ്പം ടച്ചിങ്സിന് താറാവിറച്ചി കൊണ്ടു വന്നില്ല; യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
മദ്യത്തിനൊപ്പം ടച്ചിങ്സിന് താറാവിറച്ചി കൊണ്ടു വന്നില്ല; യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
Updated on
1 min read

ചെന്നൈ: മദ്യപിക്കുന്നതിനൊപ്പം കഴിക്കാന്‍ താറാവിറച്ചി കൊണ്ടുവരാത്തതിലുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് ദാരുണ സംഭവം. ടച്ചിങ്‌സുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊല്ലുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ചെങ്കല്‍പ്പേട്ട് സ്വദേശിയായ വിനായകമാണ് (43) കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ സുഹൃത്ത് വാസു (38)വിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

മദ്യ വില്‍പ്പനശാലകള്‍ വീണ്ടും തുറന്നതോടെ ഒരുമിച്ചിരുന്ന മദ്യപിക്കാന്‍ സുഹൃത്തുക്കളായ ഇരുവരും തീരുമാനിക്കുകയായിരുന്നു. വിനായകം മദ്യ വാങ്ങിക്കാമെന്നും വാസു താറാവിറച്ചി പാകം ചെയ്ത് കൊണ്ടു വരണമെന്നുമായിരുന്നു ധാരണ. ഇതനുസരിച്ച് ശനിയാഴ്ച രാത്രി ഇരുവരും പ്രദേശത്തെ ഒരു കൃഷിയിടത്തില്‍ മദ്യപിക്കാനെത്തി.

എന്നാല്‍ സ്ഥലത്തെത്തിയപ്പോളാണ് താന്‍ താറാവിറച്ചി കൊണ്ടുവന്നിട്ടില്ലെന്ന് വാസു സുഹൃത്തിനോട് പറയുന്നത്. ഇതോടെ വിനായകവും വാസുവും തമ്മില്‍ വഴക്കായി. വഴക്കിനിടെ വാസു സുഹൃത്തിനെ കുത്തി കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം മൃതദേഹം അവിടെ തന്നെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയും ചെയ്തു.

പിറ്റേദിവസം കൃഷിയിടത്തിലെത്തിയവരാണ് വിനായകത്തിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതായും പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com