മമത ബാനര്‍ജി ഹിന്ദു-മുസ്‌ലിം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി

ഒക്ടോബര്‍ ഒന്നിന് മുഹറം ആഘോഷിക്കുന്നതിനാല്‍ ദുര്‍ഗാപൂജയുടെ ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന നിമജ്ജനം അന്നേ ദിവസം ഒഴിവാക്കണമെന്ന ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ബിജെപിയുടെ പ്രതിഷേധം
മമത ബാനര്‍ജി ഹിന്ദു-മുസ്‌ലിം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി
Updated on
1 min read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹിന്ദു-മുസ്‌ലിം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി. ഒക്ടോബര്‍ ഒന്നിന് മുഹറം ആഘോഷിക്കുന്നതിനാല്‍ ദുര്‍ഗാപൂജയുടെ ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന നിമജ്ജനം അന്നേ ദിവസം ഒഴിവാക്കണമെന്ന ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ബിജെപിയുടെ പ്രതിഷേധം. 

മമതയുടെ നിലപാടിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും മമത ഇത്തരത്തിലുള്ള ഉത്തരവിറക്കിയിരുന്നുവെന്നും എന്നാല്‍ കോടതി തടയുകയായിരുന്നുവെന്നും സിന്‍ഹ പറഞ്ഞു. മമത വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും വിശ്വാസങ്ങളെക്കുറിച്ച് അവര്‍ക്ക് ധാരണയില്ലെന്നും ബിജെപി നേതാവ് സമ്പത് പട്ര പറഞ്ഞു. 

എന്നാല്‍ ഒക്ടോബര്‍ ഒന്നിനു മാത്രമാണ് ചടങ്ങുകള്‍ നിര്‍ത്തിവെക്കുന്നതെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചടങ്ങു നടത്തുന്നതിന് യാതൊരു തടസ്സവുമില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com