മാസ്‌കും സാനിറ്റൈസറുമായി വീട്ടില്‍ എത്തി; എട്ട് വയസുകാരനെ രണ്ടംഗ സംഘം റാഞ്ചി; അന്വേഷണം

മാസ്‌കും സാനിറ്റൈസറുമായി വീട്ടില്‍ എത്തി; എട്ട് വയസുകാരനെ രണ്ടംഗ സംഘം റാഞ്ചി; അന്വേഷണം
മാസ്‌കും സാനിറ്റൈസറുമായി വീട്ടില്‍ എത്തി; എട്ട് വയസുകാരനെ രണ്ടംഗ സംഘം റാഞ്ചി; അന്വേഷണം
Updated on
1 min read

ലഖ്‌നൗ: ആരോഗ്യ പ്രവര്‍ത്തകരെന്ന വ്യാജേന വീട്ടിലെത്തിയ രണ്ട് പേര്‍ എട്ട് വയസുകാരനെ തട്ടിക്കൊണ്ടു പോയി. തങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും മാസ്‌കുകളും സാനിറ്റൈസറും തരാനായി എത്തിയതാണെന്നും പറഞ്ഞ് വീട്ടിലെത്തിയ രണ്ട് പേരാണ് എട്ട് വയസുകാരനെ കടത്തിക്കൊണ്ടുപോയത്. 

ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം. കോവിഡ് കാലമായതിനാല്‍ വീട്ടുകാര്‍ക്ക് ഒട്ടും സംശയം തോന്നത്ത വിധത്തിലായിരുന്നു ഇവരുടെ ഇടപെടല്‍. 

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബക്കാര്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ തങ്ങളെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടതായി കുടുംബം നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. 

കോവിഡ്് കാലമായതിനാല്‍ സാനിറ്റൈസറും മാസ്‌കുകളും എത്തിക്കാനായി ആരോഗ്യ വകുപ്പ് ചുമതലപ്പെടുത്തിയതാണ് തങ്ങളെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇവര്‍ വീട്ടിലെത്തിയത്. കാറില്‍ അധികമായി മാസ്‌കുകളും സാനിറ്റൈസറും ഉണ്ടെന്നും വീട്ടില്‍ നിന്ന് ഒരാള്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് ഒപ്പം വരണമെന്നും അവരുടെ കൈയില്‍ ഇതെല്ലാം നല്‍കാമെന്നും വീട്ടിലെത്തിയവര്‍ പറഞ്ഞു. ഇത് കേട്ട വീട്ടുകാര്‍ എട്ട് വയസുകാരനെയാണ് ഇവര്‍ക്കൊപ്പം വിട്ടത്. പിന്നീട് കുട്ടി തിരിച്ചെത്തിയില്ല. 

കുട്ടിയെ വിട്ടുകിട്ടാന്‍ എത്ര രൂപ നല്‍കണമെന്ന് തട്ടിക്കൊണ്ടുപോയവര്‍ പറഞ്ഞിട്ടില്ലെന്ന് കുടുംബക്കാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഊര്‍ജിതമായി അന്വേഷണം നടക്കുകയാണെന്ന് യുപി ഡിജിപി വ്യക്തമാക്കി. അന്വേഷണത്തിന് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും രംഗത്തിറങ്ങിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com