മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി: ശിവസേന നേതാവ് അറസ്റ്റില്‍

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് സുനില്‍ സിതാപിനെരെ ചുമത്തിയിട്ടുള്ളത്.
മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി: ശിവസേന നേതാവ് അറസ്റ്റില്‍
Updated on
1 min read

മുംബൈ: മുംബൈയിലെ ഗാഡ്‌കോപ്പറിലുള്ള നാലുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 17 ആയി. സംഭവത്തില്‍ കെട്ടിട ഉടമയും ശിവസേന നേതാവുമായ സുനില്‍ സിതാപിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി അപകടസ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് സുനില്‍ സിതാപിനെരെ ചുമത്തിയിട്ടുള്ളത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനെടെയാണ് ആപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനെതിരെ തിങ്കളാഴ്ച രാത്രി നാട്ടുകാര്‍ യോഗം ചേരുകയും പ്രവര്‍ത്തി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അനധികൃതമായാണ് കെട്ടിടത്തിന്റെ പണികള്‍ നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. 

പതിനാറോളം കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇതില്‍ ഭൂരിപക്ഷം പേരയും രക്ഷിച്ചു. കെട്ടിടങ്ങള്‍ക്കുള്ളില്‍ ആരെങ്കിലും അകപെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com