സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടല്ലോ ? വിവാഹേതര ബന്ധത്തെ ന്യായീകരിച്ച് ഭര്‍ത്താവ്, ഭാര്യ ജീവനൊടുക്കി

ചെന്നൈ എംജിആര്‍ നഗറില്‍ താമസിക്കുന്ന പുഷ്പലത ആണ് ആത്മഹത്യ ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ചെന്നൈ : വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത ഭാര്യയെ, സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ച് പ്രതിരോധിച്ച് ഭര്‍ത്താവ്. മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ചെന്നൈ എംജിആര്‍ നഗറില്‍ താമസിക്കുന്ന പുഷ്പലത (24) ആണ് ആത്മഹത്യ ചെയ്തത്.  വിവാഹേതര ബന്ധത്തെ ചൊല്ലി ഭര്‍ത്താവ് ജോണ്‍ പോള്‍ ഫ്രാങ്ക്‌ലിനുമായുണ്ടായ വാക്കേറ്റത്തിനൊടുവിലായിരുന്നു പുഷ്പലതയുടെ ആത്മഹത്യ.

ജോണ്‍ പോളിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പുഷ്പലതയ്ക്ക് സംശയമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ ബന്ധം തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പുഷ്പലത ഭീഷണിപ്പെടുത്തി. എന്നാല്‍ വിവാഹേതര ബന്ധം സുപ്രീംകോടതി കുറ്റമല്ലാതാക്കിയെന്നും, അതിനാല്‍ പൊലീസിന് തന്നെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ജോണ്‍ പോളിന്റെ മറുപടി. ഇതില്‍ മനംനൊന്ത പുഷ്പലത വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. എന്നാല്‍, അതേ കോടതിവിധിപ്രകാരം ഭര്‍ത്താവിനെതിരെ  ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യന്ന ജോണ്‍ പോളും പുഷ്പലതയും രണ്ടു വര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹിതരായത്. ഇവര്‍ക്കു ഒരു മകളുണ്ട്. ടി.ബി രോഗിയായ പുഷ്പലത ഇതിന് മരുന്നു കഴിക്കുന്നുണ്ട്. രോഗം കണ്ടെത്തിയ ശേഷം ഭര്‍ത്താവ് തന്നില്‍ നിന്നും അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോടു പരാതി പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com