

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ റാലി ഇന്ന് ഡൽഹിയിൽ നടക്കും. കൊൽക്കത്ത മാർച്ചിന് ചുവടുപിടിച്ച് ഡൽഹിയിൽ ആം ആദ്മി പാർട്ടിയാണ് റാലി സംഘടിപ്പിക്കുന്നത്. ‘സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി ജന്തർമന്തറിലാണ് മഹാറാലി.
റാലിയിൽ സംബന്ധിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ തന്നെ ഡൽഹിയിലെത്തി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് തിങ്കളാഴ്ച നടത്തിയ ധർണ നടത്തിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും റാലിയിൽ സംബന്ധിച്ചേക്കും. ഇടതുനേതാക്കളും റാലിയിൽ സംബന്ധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
റാലിയിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ രാഹുൽ റാലിയിൽ സംബന്ധിക്കില്ലെന്നാണ് സൂചന. കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാറാലിയിൽ ഇടതുനേതാക്കൾ ഒഴിച്ചുള്ള പ്രതിപക്ഷ നേതാക്കളെല്ലാം എത്തിയിരുന്നു. രാഹുലിന് പകരം മല്ലികാർജുൻ ഖാർഗെയാണ് കൊൽക്കത്ത റാലിയിൽ പങ്കെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates